2019, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

Uncharted - A Thief's End

Playing a Videogame was not a newer thing for me. From a brick game, It had stared a long time ago.  
From brick game to Video Game, and then to some PC Games, and then the Legacy started. 
PlayStation 4 games.
From tetris to super mario. From mario to Hercules, PoP (DOS PC Games), From DOS games to Graphics Card games,AC3, NFS MW, From PC Games to Ps4 games. From 1997 to 2018.

Among all these If I wanted to pick a single  game , The best one among all these, Then I'll Pick This Game. 

Uncharted: A Thief's End. The Hit PS4 game. Best Story, Insane Graphics, Realistic Animation, Awesome gameplay Experience..
'Uncharted ' is a Miracle.

PlayStation Exclusives are  much better than other games. God of War, Uncharted,etc are wonderful games . The realistic story and adventures moments in Uncharted  made it differ from other games. 
We can see the details of a scene in every frames.


ചില സംഗീത ചിന്തകൾ


സംഗീതം എങ്ങനെയാണ് ആസ്വദിക്കപ്പെടുന്നത്.
സംസാരത്തിൽ നിന്നും വിഭിന്നമായി,ആശയക്കൈമാറ്റം എന്നതിനുപരിയായി സംഗീതം ആസ്വാദനത്തിനുള്ളതായി മാറിയത് എങ്ങനെ. ആദ്യത്തെ പാട്ട് പാടിയതാരാവാം? സംഗീതത്തിൽ തന്നെ ചില പാട്ടുകൾ നന്നായി ആസ്വദിക്കപ്പെടുന്നതും ചിലത് അത്ര ഹിറ്റ് അല്ലാതെ ആയിപ്പോകുന്നതും എങ്ങനെ?

ആലോചിച്ച് നോക്കിയിട്ടുണ്ടോ?
അതായത്, Sounds ൽ ചിലത് ആരോചകവും ചിലത് ആസ്വാദ്യവും
 ആയി നമുക്ക് അനുഭവപ്പെടുന്നത് എങ്ങനെയാവാം?

  താളം എന്നത് കൃത്യമായ ഇടവേളകളിൽ ആവർത്തിക്കപ്പെടുന്ന ഒരേ രീതിയിലുള്ള ശബ്ദം ആണല്ലോ. ഒരു പ്രത്യേക സമയത്തേക്ക് ഇങ്ങനെ നിശ്ചിത ഇടവേളകളിൽ ആവർത്തിക്കപ്പെടുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നാൽ കുറച്ചു സമയം കഴിയുമ്പോൾ  നാമറിയാതെ തൊട്ടടുത്തു വരാൻ പോകുന്ന അതേ ശബ്ദത്തിനായി കാതോർക്കും. 
ഉദാഹരണത്തിന് ട്രെയിൻ പാളത്തിലൂടെ പോകുന്ന ശബ്ദം. 
ഏതാണ്ട് അതേപോലുള്ള സംഗീതമാണ് Dil se സിനിമയിൽ  A.R Rahman ന്റെ "ഛയ്യ ഛയ്യ" എന്ന പാട്ടിൽ BG  ആയി കേൾക്കുന്നത്.

അപ്പോൾ , ഈ 'കാത്തിരിപ്പ്' ആണോ സംഗീതം എന്ന മരീചികയുടെ അടിസ്ഥാനം? 

അത് rhythm അഥവാ താളം ആണല്ലോ. രാഗം,ലയം, ശ്രുതി, എന്നിവയ്ക്കൊക്കെ സംഗീതത്തിൽ അതിന്റെതായ സ്ഥാനമുണ്ടല്ലോ.

പദങ്ങൾ  ഇല്ലാതെ മാനുഷിക വികാരങ്ങളെ ശബ്ദം കൊണ്ട് മാത്രം സംഗീതത്തിന് നിയന്ത്രിക്കാനാവുന്നത് എങ്ങനെ?
ഉദാഹരണത്തിന് സന്തോഷസൂചകമായി വരുന്ന Piano Music നും സങ്കടത്തെ ധ്വനിപ്പിക്കുന്ന ഓടക്കുഴൽ നാദത്തിനും ദേഷ്യത്തെയും ആവേശത്തെയും ഭയത്തെയുമൊക്കെ ഉണർത്തുന്ന പലതരം Music നും അതൊക്കെ സാധിക്കുന്നത് എങ്ങനെ? 

നല്ല സംഗീതത്തിന്ഭാഷയോ രാജ്യമോ ഒന്നും അതിർവരമ്പുകളല്ല.

രോഗങ്ങളെ ശമിപ്പിക്കാൻ വരെ ഉപയോഗിക്കപ്പെടുന്ന സംഗീതം തന്നെ പല പരീക്ഷണങ്ങൾക്കും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെയും സസ്യങ്ങളേയും സ്വാധീനിക്കാൻ അതിന് കഴിയുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു(https://dengarden.com/gardening/the-effect-of-music-on-plant-growth)
 
മാസ്മരികമായ ശബ്ദലോകത്തെ രാജാവായി സംഗീതം എന്നെന്നും നിലനിൽക്കട്ടെ..



2019, ജൂലൈ 20, ശനിയാഴ്‌ച

Movie Review 26: Chernobyl(TV Series)

Chernobyl

 അങ്ങനെ ഇന്ന് HBO Miniseries Chernobyl ന്റെ 5-ആമത്തേതും അവസാനത്തേത്തുമായ എപ്പിസോഡ് കണ്ടു.

 ഒരു Overall അഭിപ്രായം പറയുന്നതിന് മുൻപ് ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭാവനയിൽ നിന്നും സൃഷ്ടിച്ചെടുത്ത കഥയോ,ഒരു Myth/ ഇതിഹാസ/പുരാണ കഥയോ അല്ല ഇതിലുള്ളത്. തികച്ചും യദാർത്ഥ സംഭവങ്ങളെ ഏതാണ്ട് അതേപടി ആവിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. 'അതേപടി' എന്നു പറയാൻ കാരണമുണ്ട്. അത് അവസാനം പറയാം.
 Ep1. 
 ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കുന്ന വാർദ്ധക്യത്തോടടുക്കുന്ന വ്യക്തി- ഈ സീനോടെ ആണ് തുടക്കം.

 ചേർണോബിൽ ആണവനിലയത്തിലെ സ്ഫോടനവും തുടർന്ന് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളും , അതിന്  നേതൃത്വം നൽകാനായി ക്ഷണിക്കപ്പെടുന്ന വലേറി ലഗാസോവ് എന്ന ആണവ ശാസ്ത്രജ്ഞന്റെ രംഗപ്രവേശനവും ആണ് പ്രധാനമായും കാണിക്കുന്നത്.
 ബോറിസ് എന്ന , ആണവ നിലയത്തിന്റെ നിയന്ത്രണ ചുമതലയുള്ള, മന്ത്രിസഭയിൽ നിന്നുള്ള ഉദ്യോഗസ്ഥനും ഒപ്പമുണ്ട് .
 വലേറിക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമുള്ള സാമഗ്രികൾ എത്തിക്കാൻ സർക്കാരിന്റെ അനുവാദം വാങ്ങിക്കുന്നത് ബോറിസാണ്.

Ep.2
  ആണവനിലയത്തിലെ വർദ്ധിച്ചുവരുന്ന വികിരണ തോതും അതിനെ നിയന്ത്രിക്കാനെടുക്കുന്ന നടപടികളും. അതിന് പ്രധാന വെല്ലുവിളിയാവുന്ന രാഷ്ട്രീയ ഇടപെടലുകളും എടുത്തുകാണിക്കുന്നു.  ഈ എപ്പിസോഡോടെ Chernobyl , IMDB-യിലെ Top rated series ആയി മാറി. ഒരു നിമിഷം കണ്ണെടുക്കാനാവാത്തത്ര മികച്ച ത്രില്ലർ എപ്പിസോഡ്.

Ep.3
തകർന്ന നിലയത്തിലെ തുടർന്നുള്ള ശുചീകരണപ്രവർത്തനങ്ങൾ.  എങ്ങനെ  ഒരു RBMK Reactor(High Power Channel-type Reactor, RBMK- Short form of its Russian name)
 പൊട്ടിത്തെറിക്കുമെന്ന ചോദ്യത്തിനുത്തരം നൽകാൻ വാലേറിക്ക് ആവുന്നില്ല. തുടർന്ന് ഉലാന കോമ്യുക് എന്ന ന്യൂക്ലിയർ ഫിസിസിസ്റ്റ് നെ അത് കണ്ടെത്താൻ വലേറി ഏൽപ്പിക്കുന്നു.

Ep 4 
 ഉലാനയുടെ അന്വേഷണവും ചേർണോബിൽ ഏരിയയിൽ നടക്കുന്ന Evacuation ഉം ആണ് പ്രധാനമായും കാണിച്ചിരിക്കുന്നത്.

Ep.5
 അതുവരെ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന എപ്പിസോഡ്. എങ്ങനെ RBMK Reactor Explosion സംഭവിക്കും, എന്തുകൊണ്ട് അത് സംഭവിച്ചു, എന്തുകൊണ്ട് വലേറി ആത്മഹത്യ ചെയ്തു, എല്ലാത്തിനും.

ശ്രദ്ധക്കുറവ് കൊണ്ടുണ്ടായ അപകടത്തെ മറച്ചുപിടിക്കാനായി സോവിയറ്റ് യൂണിയൻ നടത്തിയ ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളും കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലെ രാഷ്ട്രീയ ഇടപെടലുകളുടെ ഭീകരതയും വ്യക്തമായി കാണിച്ചിരിക്കുന്നു.

Ending ആണ് ചിന്തിപ്പിക്കുന്ന തരത്തിൽ എടുത്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും യദാർത്ഥ ദുരന്തത്തിൽ എന്ത് സംഭവിച്ചു എന്നവർ കാണിക്കുന്നു. ആകെ കഥയ്ക്കായി അവർ സൃഷ്ടിച്ചത് Evacuation Process ൽ ഉള്ള ഒരു ക്യാരക്ടറിനെ മാത്രം . അതും ആ Process ന്റെ ഭീകരത കാണിക്കാൻ.
ബാക്കി എല്ലാവരും യദാർത്ഥത്തിൽ ഉണ്ടായിരുന്നവർ . യദാർത്ഥത്തിൽ നടന്ന കാര്യങ്ങൾ. അതുകൊണ്ടാണ് ആദ്യം 'അതേപടി ആവിഷ്കരിച്ചു' എന്ന് പറഞ്ഞത്.അതുകൊണ്ട് തന്നെ ആദ്യാന്തം ഇതിന് ഒരു ഭാവനാത്മക കഥയുടെ ത്രിൽ ഒന്നും തരാനായേക്കില്ല. എങ്കിലും 5 എപ്പിസോഡിൽ തീരുന്ന, വലിച്ചുനീട്ടലുകൾ ഇല്ലാത്ത , യദാർത്ഥ സംഭവത്തോട് നല്ല രീതിയിൽ നീതിപുലർത്തുന്ന  മികച്ച ഒരു സീരീസ്.

Movie Review: 25 : ജംഗിൾ - Jungle

യോസി ഗിൻസ്ബർഗ് എന്ന സാഹസികയാത്രികന്റെ യദാർത്ഥ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയിൽ. യദാർത്ഥത്തിൽ നടന്ന സംഭവങ്ങൾ, അദ്ദേഹം ഇതേപേരിൽ പുസ്തകമാക്കിയതിനെ ആസ്പദമാക്കി എടുത്ത ചിത്രം.

ജംഗിൾ-

ആമസോണ് മഴക്കാടുകളുടെ വന്യതയും മനോഹാരിതയും ഭീകരതയും എല്ലാം ചിത്രീകരിച്ചിരിക്കുന്ന ഒരു ത്രില്ലർ സിനിമ. ഉൾക്കാടുകളിലൂടെയുള്ള യാത്ര നമ്മൾ ഡിസ്കവറിയിലും അനിമൽ പ്ലാനറ്റിലുമൊക്കെ കണ്ടിട്ടുണ്ടാകാം.

കാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച്
യാദൃശ്ചികമായി  കണ്ടുമുട്ടുന്ന 4  പേര് സംഘമായി ഉൾക്കാടുകളിലേക്ക് യാത്ര തിരിക്കുന്നതാണ് സിനിമ. യോസി ഗിൻസ്ബർഗ്ഗ്,കെവിൻ,കാൾ, മാർക്കസ് എന്നിവർ. റെഡ് ഇന്ത്യൻസിന്റെ ജീവിതം കാണുക, ചിത്രങ്ങൾ പകർത്തുക, എല്ലാത്തിനുമുപരി ഒരു സാഹസിക അനുഭവം സ്വായത്തമാക്കുക എന്നീ ഉദ്ദേശങ്ങളോടെ 4 പേരും യാത്ര തിരിക്കുന്നു.

ദൃശ്യത്തിനെന്നപോലെ ശബ്ദത്തിനും വളരെയധികം പ്രാധാന്യമുള്ള സിനിമ. കാട്ടിലെ ചീവീടുകളുടെ, പുഴയിലെ ഒഴുക്കിന്റെ, പക്ഷികളുടെ,ജീവജാലങ്ങളുടെ, വന്യമൃഗ്രങ്ങളുടെ ,കാട്ടിലെ നിഗൂഢരാത്രിയുടെ..

കാട്ടിലേക്ക് നമ്മളെയും ഒരു പരിധിവരെ എത്തിക്കാൻ സംവിധായകനു സാധിച്ചു. കൂട്ടത്തിൽ
സംഘം ചേർന്ന് യാത്ര ചെയ്യുമ്പോഴുള്ള പരിക്കുകളും അഭിപ്രായ ഭിന്നതയും പ്രശ്നങ്ങളും, ഒറ്റപ്പെട്ട് പോകകുക,വഴിതെറ്റുക തുടങ്ങിയ പ്രശ്നങ്ങളും,മഴയും,സാഹസികതയും,വന്യമൃഗങ്ങളും..

ചിലപ്പോഴൊക്കെ സിനിമയോടൊപ്പം നമ്മളും യാത്രചെയ്യും.
 അതിഗംഭീരം എന്നൊന്നും പറയാനില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു നല്ല സർവൈവൽ ത്രില്ലർ മൂവി.


യോസി ആയി ഡാനിയേൽ റാഡ്ക്ലിഫ് വേഷമിടുന്നു.

2019, ജൂലൈ 8, തിങ്കളാഴ്‌ച

നിശ്ശബ്ദം

നിശ്ശബ്ദം

സമയം നട്ടുച്ചയായിരിക്കുന്നു. ക്ലോക്കിൽ ഒന്നരയാവാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി. തിങ്കളാഴ്‌ച ഒരു പ്രവൃത്തിദിവസമാണെങ്കിലും പ്രവർത്തിക്കാൻ ജോലിയില്ലാത്തവർക്ക് അത് എല്ലാദിവസങ്ങളും പോലെ ഒരു സാധാരണ ദിനം മാത്രം.

 വെയിൽ ഇടവിട്ടിടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. തെളിഞ്ഞ ആകാശത്തിൽ  വെളുത്ത മേഖങ്ങൾ . കാറ്റുവീശുന്നെങ്കിലും അവ ചലിക്കുന്നുണ്ടായിരുന്നില്ല. പറമ്പിലെ മരങ്ങൾക്കിടയിൽ നിന്ന് ചീവീടുകളുടെയും കാക്കകളുടെയും ശബ്ദം കേൾക്കാം. ഇതിനിടയിലൂടെ ചിലപ്പോഴൊക്കെ മറ്റേതൊക്കെയോ പറവകളുടെ ശബ്ദവുമുണ്ട്. അടുക്കളഭാഗത്ത് ഉച്ചഭക്ഷണം തയാറാക്കുന്നതിന്റെ ഭാഗമായുള്ള ശബ്ദങ്ങൾ.

കണ്ണുകൾ പതിയെ അടച്ച് ചുറ്റുമുള്ള ശബ്ദങ്ങളിലൂടെ ചുറ്റുപാടിനെ കാണാൻ നോക്കണം.
ചീവീടുകളുടെയും പക്ഷികളുടെയും മാത്രമല്ല, തൊട്ടടുത്തുകൂടിയുള്ള ആരുടെയൊക്കെയോ നടത്തം, കാറ്റ്, പ്ലാസ്റ്റിക്ക് കവറുകളുടെ ഞെരുക്കം,കർട്ടനുകളുടെ ചലനം, റഫ്രിജറേറ്ററിന്റെ പ്രവർത്തനം, ക്ളോക്കിലെ സെക്കന്റസൂചിയുടെ ശബ്ദം. ഒന്നുകഴിയുമ്പോൾ അടുത്തതിനായി നമ്മൾ കാതോര്ക്കും.  തൊട്ടടുത്തുള്ള സ്വരങ്ങൾക്കൊപ്പം  റോഡിലൂടെ പോകുന്ന ബസ്സിന്റെ ശബ്ദവും ബുള്ളറ്റിന്റെ ശബ്ദവും ദൂരെ എങ്ങുനിന്നോ ഉള്ള നായകളുടെ കുരയും വരെ കേൾക്കാം..
കോഴികൾ എന്തിനാണാവോ ഈ നട്ടുച്ചയ്ക്ക് കരയുന്നത്. ഇടയ്ക്ക് അതും കേൾക്കാം.

 പിന്നീടെപ്പോഴോ എല്ലാ ശബ്ദത്തിനെയും ഭേദിച്ച് മിക്സി അലമുറയിട്ട് കരയുന്നു.   ഉച്ചയിലെ ചൂട് കനത്തെന്നു തോന്നുന്നു. ടേബിൾഫാനിന്റെ ശബ്ദം കേട്ടുതുടങ്ങി.

ഇത് നിശ്ശബ്ദതയാണോ.

 ഇഴഞ്ഞുനീങ്ങുന്ന സമയത്തിന്റെ പിന്നാലെ പതിയെ നീങ്ങിയാൽ ആ സത്യം മനസ്സിലാവും. പ്രകൃതിയിൽ നിശ്ശബ്ദത എന്നൊന്നില്ല. പുറത്തുനിന്നുള്ള എല്ലാ ശബ്ദങ്ങളെയും തടഞ്ഞ്,ഏറ്റവും നിശ്ശബ്ദം എന്നു കരുതുന്ന ഒരൊറ്റപ്പെട്ട മുറിയിൽ അടച്ചിരുന്നാലും നമുക്ക് നിശ്ശബ്ദതയെ കൂട്ടുപിടിക്കാനാവില്ല.
അങ്ങനെയൊരവസ്ഥയിൽ  നമ്മുടെ സ്വന്തം ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നമുക്ക് കേൾക്കാനാവും.

പ്രകൃതിയിൽ നിശ്ശബ്ദത എന്നൊന്നില്ല

2019, ജൂൺ 18, ചൊവ്വാഴ്ച

സിൽമാ നടൻ

വൈകുന്നേരം ഇരുട്ടിത്തുടങ്ങിയ സമയം.തൊടുപുഴയ്ക്കടുത്ത്  പട്ടയംകവലയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ചരിത്ര സംഭവം അരങ്ങേറാൻ ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 

സിനിമാ അഭിനയം! 

അതും ഇന്നേവരെ സ്റ്റേജിൽ പോലും അഭിനയിച്ചിട്ടില്ലാത്ത ഞാൻ. 
മിഥുൻ മാനുവൽ തോമസിന്റെ ആട്‌ 2-വിലെ രംഗം ആണ് ഷൂട്ട് ചെയ്യേണ്ടത്.
'വാർത്ത വായിക്കുന്ന രംഗമാണ്' എന്നറിഞ്ഞപ്പോ ഞാൻ സമാധാനിച്ചു.മുഖത്ത്  പ്രത്യേകിച്ച് എക്‌സ്പ്രഷനിട്ട് ബുദ്ധിമുട്ടണ്ടല്ലോ. അല്ലേൽ നവരസം പുറത്തെടുത്ത് ഞാൻ സ്വല്പം ബുദ്ധിമുട്ടിയേനെ. 

3 പാരഗ്രാഫ് ഉള്ള ഒരു വാർത്ത, കാണാതെ പഠിച്ച് ക്യാമറയിലേക്ക് നോക്കി കാണാതെ പഠിച്ച് പറയുന്നതാണെന്ന തോന്നാലുണ്ടാക്കാത്ത വിധത്തിൽ പറയുക. 

സോ സിംപിൾ! അല്ലെ .

കുന്തം! അത് സ്വല്പം പാടാണെന്ന സത്യം അന്നാണ് ഞാൻ മനസ്സിലാക്കിയത്. മേക്കപ്പ് മാൻ വാർത്താവായനക്കാരന്റെ ഹെയർസ്റ്റൈലിൽ(അത് എന്ത് സ്റ്റൈൽ എന്ന് ചോദിക്കരുത്) മുടിചീകി മേക്കപ്പ് ഇട്ട് Look എല്ലാം റെഡിയാക്കി. 
അന്ന് ഉച്ചയ്ക്ക് എനിക്ക് തന്ന "വാർത്ത പാരഗ്രാഫ്" മുഴുവൻ ഞാൻ അരച്ചുകലക്കി കുടിച്ചെന്ന വിശ്വാസത്തിൽ ലൊക്കേഷനിൽ എല്ലാവരും സീൻ ഷൂട്ട് ചെയ്യാൻ തയ്യാറായി. 

VFX നു വേണ്ടി ഏറ്റവും  പിന്നിലായി  ഒരു Green Screen വച്ചിരിക്കുന്നു. ഒരു സ്റ്റേജിന് സമാനമായ , ഉയർന്ന സ്ഥലത്ത് നമ്മൾ സാധാരണ  വാർത്ത വായനയിൽ കാണുന്ന സെറ്റപ്പ് (മേശ, ലാപ്പ്ടോപ്പ്,etc) എല്ലാം
 റെഡിയാക്കിയിട്ടുണ്ട്. അവിടെ ഇരുന്ന് തൊട്ടമുന്നിൽ കാണുന്ന ക്യാമറയിൽ നോക്കി പഠിച്ചുവച്ചിരിക്കുന്ന  വാർത്ത കാണാതെ പറയുക. സംഗതി സിംപിൾ!
നേരം ഇരുട്ടിത്തുടങ്ങിയിരുന്നെങ്കിലും ഷൂട്ടിങ്ങ് കാണാൻ ധാരാളം ആളുകൾ ചുറ്റും നിന്നിരുന്നു. തൊട്ടുമുന്നിൽ സ്റ്റേജിന് താഴെ പ്രശസ്ത സംവിധായകൻ മിഥുൻ. സംവിധായകന്റെ കുറച്ചുകൂടി മുന്നിൽ ക്യാമറ സെറ്റ് ആക്കി പ്രിയപ്പെട്ട അളിയൻ വിഷ്ണുവേട്ടൻ.  കക്ഷിയുടെ കെയറോഫിൽ  ഈ സീനിൽ എത്തിപ്പെട്ട ഞാൻ സ്റ്റേജിൽ നിൽക്കുന്നു.  ഇവരുടെഎല്ലാവരുടെയും കണ്ണുകൾ സ്റ്റേജിൽ നിൽക്കുന്ന എന്നിലേക്ക്.

മേക്കപ്പിന്റെ അവസാന മിനുക്കുപണികളും കഴിഞ്ഞ് വാർത്താവായനക്കാരനായി ഞാൻ മേശയ്ക്ക് പിന്നിൽ ഇരുന്നു.
ക്യാമറ സെറ്റ് ചെയ്ത് വിഷ്ണുവേട്ടൻ.  ഷൂട്ടിങ്ങ് തുടങ്ങാൻ നിമിഷങ്ങൾ ബാക്കി.
"ക്യാമറ റോളിങ്ങ്" "റെഡി" എന്നീ ശബ്ദങ്ങൾക്ക് ശേഷം
മിഥുൻ 'ആക്ഷൻ' എന്നു പറയുന്നത് കേട്ടതും  അത് സംഭവിച്ചു.

അതുവരെയുള്ള preparation എല്ലാം കയ്യീന്ന് പോയി.

അഴകിയരാവണൻ സിനിമയിലെ ഇന്നസെന്റിനെ പോലെ ഒരു ആറേഴു പ്രാവശ്യം
'തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കി എടുത്തു' തുടങ്ങിയപ്പോൾ വിഷ്ണുവേട്ടനും മടുത്തെന്നു തോന്നുന്നു. കക്ഷി ക്യാമറ സെറ്റ് ആക്കി വെച്ചതിനു ശേഷം തൊട്ടപ്പുറത്തിരിക്കുന്ന സംവിധായകന്റെ ഒപ്പം , കക്ഷി നോക്കിക്കൊണ്ടിരുന്ന സ്‌ക്രീനിൽ നോക്കിയിരിക്കാൻ തുടങ്ങി. എല്ലാത്തിനുമുപരി ഈ 'ആക്ഷൻ-കട്ട്' തന്നെ കണ്ടുകണ്ട് ചുറ്റിനുമുള്ള ആളുകളും എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരിക്കുന്നു .

'ആക്ഷൻ''ആക്ഷൻ' പറഞ്ഞ് മിഥുനും  കഥാപാത്രത്തെ  എന്നിലേക്ക് ആവാഹിച്ച്   ആവാഹിച്ച് ഞാനും മടുത്തു. ഒരു തവണ പോലും മുഴുവൻ പാരഗ്രാഫും, പോട്ടെ പകുതിയെങ്കിലും ക്യാമറയിൽ നോക്കി തെറ്റാതെ പറഞ്ഞിട്ടില്ലെങ്കിലും ഒടുവിൽ എല്ലാം ഒക്കെ ആയി എന്ന് നിർദ്ദേശം എനിക്ക് കിട്ടി.  കാരണം , എന്റെ സീൻ കഴിഞ്ഞിട്ട് വേണമായിരുന്നു അവർക്ക് അന്നത്തെ ഷൂട്ടിങ്ങ് നിർത്തി പോകാൻ.

അവിചാരിതമായി കിട്ടിയ ചാൻസ്. 
അഭിനേതാവിന്റെ യാതൊരു കഴിവും എന്നിൽ ഇല്ലെന്ന് ഉറപ്പായിരുന്നെങ്കിലും ആ ചാൻസ് വെറുതെ കളയാൻ പറ്റില്ലല്ലോ.

നാളുകൾ കടന്നുപോയി.
 അങ്ങനെ ആട് 2 റിലീസ് ദിവസം വന്നെത്തി. 
ആരോടും ഈ സംഭവം പറഞ്ഞിട്ടില്ലായിരുന്നെങ്കിലും സിനിമ കണ്ടിറങ്ങിയ ചില ഫ്രണ്ട്സ്  , ആ വര്ഷത്തെ നാഷണൽ അവാർഡ് എനിക്കാണെന്ന തരത്തിൽ തള്ളിമറിച്ച് ഫോണ് വിളിച്ചു. 
ഷാജി പാപ്പൻ തരംഗം കേരളത്തിൽ അലയടിച്ചു. സിനിമ സൂപ്പർഹിറ്റായി.
അതേ. ഞാൻ "അഭിനയിച്ച" ആദ്യ പടം തന്നെ സൂപ്പർഹിറ്റ്. 

സിനിമയിൽ എന്റേത് ഏതാനും
സെക്കന്റുകൾ മാത്രമുള്ള സീൻ ആയിരുന്നെങ്കിലും പിന്നീട് പലരും സിനിമ കണ്ട് അതിൽ എന്നെ തിരിച്ചറിഞ്ഞ് സംസാരിച്ചത് കണ്ട് ഞാൻ തന്നെ അമ്പരന്നിട്ടുണ്ട്. എന്നെ മുൻപരിചയമില്ലാത്തവർക്ക് ആ സീനിൽ എന്നെ തിരിച്ചറിയാൻ പാടായിരിക്കുമെന്ന കണക്കുകൂട്ടലുകളും പിന്നീട് പലതവണ തെറ്റിയിട്ടുണ്ട്.

അങ്ങനെ ഏതൊരു ശരാശരി മലയാളിയുടെയും സ്വപ്നമായ സിനിമാ അഭിനയം അവിടെ പൂവണിഞ്ഞു. എന്നും ഓർക്കാൻ നല്ലൊരു അനുഭവമായി അത് മാറി. 
ഇങ്ങനെയൊരു സാഹചര്യമൊരുക്കിത്തന്ന പ്രിയ സുഹൃത്തും ആട് 2  സിനിമാട്ടോഗ്രാഫറും ആയ  വിഷ്ണുവേട്ടനെ  ഒന്നൂടെ മനസ്സിൽ  സ്മരിച്ചുകൊണ്ട് ഈ എഴുത്ത് നിർത്താം..

2019, ഏപ്രിൽ 24, ബുധനാഴ്‌ച

Movie Review 24: Interstellar - ഇന്റെർസ്റ്റെല്ലർ

Interstellar.

ബ്ളാക്ഹോളിന്റെ Photo എടുത്ത പശ്ചാത്തലത്തിൽ കാണാൻ പറ്റിയ സിനിമ. പറയുന്ന പോലെ അത്യധികം ബൗദ്ധിക മണ്ഡലങ്ങൾ കടന്ന് ചിന്തിക്കേണ്ട അർത്ഥ തലങ്ങളുള്ള സിനിമ എന്ന് പറയാനൊന്നുമില്ലെങ്കിലും കുറെ ശാസ്ത്രീയ വാക്കുകളുടെ നിർവ്വചനം, സിനിമ മനസ്സിലാക്കാൻ ഉപകാരപ്രദമാകുമെന്ന് തോന്നുന്നു.

1.Black Hole: തമോഗർത്തം. പ്രപഞ്ചത്തിലെ ഏറ്റവും ആകർഷണ ശക്തിയുള്ള പ്രത്യേക ഭാഗം. തൊട്ടടുത്തെത്തുന്ന പ്രകാശത്തെ ഉൾപ്പടെ തന്നിലേക്ക് എന്നെന്നേക്കുമായി ,ഒരിക്കലും വെളിയിൽ കടക്കാനാവാത്ത വിധത്തിൽ ആകർഷിച്ച് ചേർക്കുന്നു.
ഇത് ഒരു വസ്തുവോ, കാണാത്തക്ക വിധത്തിലുള്ള എന്തെങ്കിലുമോ അല്ല. ആകെ ഇതിനുള്ളത് അതിശക്തമായ ഒരു ആകർഷണ വലയവും അതിന്റെ കേന്ദ്രവുമാണ്. ഈ കേന്ദ്രത്തെ ആണ് Singularity എന്നു പറയുക. അതുകൊണ്ട് തന്നെ ഇതിലേക്ക് പതിക്കുന്ന ഒരു വസ്തുവിന് എന്ത് സംഭവിക്കും എന്നു പറയാനാകില്ല.
ഒരുപക്ഷേ മറ്റൊരു ഗാലക്സിയിലേക്ക് വലിച്ചെത്തിച്ചേക്കാം.

2. Worm Hole:
 രണ്ട് ഗാലക്സികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി.( ഇങ്ങനെ ഒരു സംഗതി യദാർത്ഥത്തിൽ കണ്ടെത്തിയിട്ടില്ല). (ബ്ളാക് ഹോളിന്റെ കേന്ദ്രം, ഒരു വേം ഹോളാണെന്ന തിയറിയുമുണ്ട്).

 3.പ്രകാശവര്ഷം: സെക്കന്റിൽ ഏതാണ്ട് മൂന്ന് ലക്ഷം കിലോമീറ്റർ എന്ന കണക്കിൽ പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം. നക്ഷത്രങ്ങൾ തമ്മിലുള്ള അകലമളക്കാൻ ഉപയോഗിക്കുന്നു.

4.Newton's 3rd Law of Motion:  ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകും.

 നാസയിൽ പണ്ട്  പൈലറ്റായിരുന്ന കൂപ്പർ ആണ് കഥാനായകൻ. ടോം, മർഫ് എന്നിങ്ങനെ ഒരു ആണ്കുട്ടിയും പെണ്കുട്ടിയും പിന്നെ അവരുടെ മുത്തച്ഛനുമടങ്ങുന്ന കുടുംബം.
ഇപ്പൊ കർഷകനായി ജോലി ചെയ്യുന്ന കൂപ്പറിന്റെ വീട്ടിൽ ഒരിക്കൽ ചില അസാധാരണ സംഭവങ്ങൾ ഉണ്ടാവുന്നു. ഷെൽഫിൽ നിന്ന് പുസ്തകങ്ങൾ തനിയെ വീഴുന്നു.മർഫ് അത് ഒരു ഭൂതമാണെന്ന് വാദിച്ചു.

 ശക്തമായ പൊടിക്കാറ്റിൽ കർഷകർക്ക് ആകമാനം നാശനഷ്ടങ്ങൾ സംഭവിച്ചു. കൃഷി ഇല്ലാതായിതുടങ്ങി. കാറ്റടങ്ങിയത്തിനു ശേഷം മർഫിന്റെ മുറിയിലെത്തിയ കൂപ്പറിന് അവിടെ വീണ പൊടിയിൽ ചില പ്രത്യേകതകൾ കാണാൻ സാധിക്കുകയും അതിനെ Decode ചെയ്തപ്പോ കൂപ്പറിന് Map ലെ 2 Coordinate കിട്ടുകയും  കൂപ്പറും മർഫും അങ്ങോട്ടേക്ക് തിരിക്കുകയും ചെയ്യുന്നു.
Nasa യുടെ ഒരു Secret Project ആയ  'ലാസറസ് ' നടക്കുന്ന രഹസ്യ സാങ്കേതമായിരുന്നു അത്. ഭൂമിയിലെ മനുഷ്യരുടെ നിലനിൽപ്പ് അപകടത്തിലാണെന്നും കഷ്ടി അടുത്ത തലമുറയ്ക്ക് കൂടി ഉള്ള ആഹാരമേ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ എന്നും  നാസ ശാസ്ത്രജ്ഞനായ ബ്രാൻഡ് കൂപ്പറിനെ ബോധ്യപ്പെടുത്തുന്നു.


ഇതിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള പ്രോജക്ട് ആണ് ലാസറസ്.
കൂപ്പറിന് ദൗത്യ തലവനായി ബ്രാൻഡ് നിയമിക്കുന്നു.
ഇതിൽ 2 പ്ലാൻ ആണ് ഉള്ളത്.
പ്ലാൻ A.
 ഭൂമിയിൽ നിന്ന് മനുഷ്യവർഗ്ഗത്തെ വാസയോഗ്യമായ ഒരു ഗ്രഹം കണ്ടെത്തി അങ്ങോട്ടേക്ക് മാറ്റിപ്പാർപ്പിക്കുക.
Plan B.
കുറച്ച് ആളുകളെ മാത്രം വാസയോഗ്യമായ ഗ്രഹത്തിലേക്ക് അയക്കുക . ശേഷം അവരുടെ തലമുറകളെ ഗ്രഹത്തിൽ വളർത്തിയെടുക്കുക.

Plan A യ്ക്ക് വേണ്ടി Black Hole ലൂടെ യാത്ര ചെയ്യേണ്ടതായുണ്ട്. ബ്ളാക് ഹോളിലൂടെ ഉള്ള യാത്ര സാധ്യമാവാൻ സങ്കീർണമായ ഒരു Equation,  ബ്രാന്ഡിന് പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി Black Hole ലെ യാത്രയുടെ Data യും വേണം.

വാസയോഗ്യമായ ഗ്രഹം കണ്ടെത്തുന്നതിനായി മുൻപ് അയച്ച 12 ശാസ്ത്രജ്ഞരിൽ 1 ആൾ ഒഴികെ മറ്റാരുടെയും Responds , ബ്ളാക്ഹോളിൽ കടന്ന കൂപ്പറിന് ലഭിച്ചിരുന്നില്ല. പോസിറ്റീവ് ആയ റെസ്പോണ്ടസ് ലഭിച്ച അങ്ങോട്ടേക്ക് കൂപ്പറും കൂട്ടരും യാത്ര തിരിക്കുന്നു.

Plan A, Plan B എന്നിവയെ കുറിച്ചൊന്നും അറിയാതെ കൂപ്പർ, കൂടെ ബ്രാൻഡിന്റെ മകളായ അമേലിയ, ടാർസ് എന്ന റോബോട്ട്, പിന്നെ രണ്ട് ശാസ്ത്രജ്ഞർ എന്നിവരാണ് സംഘത്തിലുള്ളത്.

ബ്ളാക് ഹോളിലൂടെ യാത്ര ചെയ്ത് അവർ ആദ്യം ഒരു ഗ്രഹത്തിൽ എത്തിച്ചേരുന്നു. മില്ലേഴ്‌സ് പ്ലാനറ്റ് എന്നറിയപ്പെടുന്ന അവിടെ ജലത്താൽ മുങ്ങിക്കിടക്കുന്ന പ്രതലം മാത്രമായിരുന്നു ഉള്ളത്. അത് വാസയോഗ്യമല്ല എന്ന് തിരിച്ചറിയുന്ന കൂപ്പറും സംഘവും അടുത്ത ഗ്രഹം തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നു-പോസിറ്റീവ് സിഗ്നൽ ലഭിച്ച മാൻസ് പ്ലാനറ്റ് .
ആകെ ഒരു ഗ്രഹത്തിൽ പോകാനുള്ള ഇന്ധനമേ അവശേഷിക്കുന്നുള്ളൂ. Positive Signals ലഭിച്ച ഗ്രഹത്തിലേക്ക് തിരിക്കുന്ന കൂപ്പർ, തങ്ങൾക്ക് ചതിവ് പറ്റിയതായി തിരിച്ചറിയുന്നു-ആ ഗ്രഹവും വാസയോഗ്യമായിരുന്നില്ല. അതിൽ പെട്ടു Hybernated ആയി കിടക്കുകയായിരുന്ന Dr . മാൻ, രക്ഷപ്പെടാനായി ഇറക്കിയ തന്ത്രമായിരുന്നു ആ 'Positive signal'.
സത്യം മനസ്സിലാക്കിയ കൂപറിനെ വകവരുത്താൻ മാൻ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു. തുടർന്നുള്ള മടക്കയാത്രയിൽ സ്ഫോടനം സംഭവിച്ച് മാൻ കൊല്ലപ്പെടുന്നു. .

മില്ലേഴ്‌സ് പ്ലാനറ്റിലെ ഒരു മണിക്കൂർ, ഭൂമിയിലെ  ഏഴ് വർഷത്തിന് തുല്യമായിരുന്നു എന്ന് മനസ്സിലാക്കുന്ന കൂപ്പർ, തന്റെ മക്കൾ വളർന്ന് നാസയിൽ തന്നെ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന വിവരമറിയുന്നു. സന്ദേശങ്ങൾ സ്വീകരിക്കാനാവുമായിരുന്നെങ്കിലും ബ്ളാക്ക് ഹോളിന്റെ വെളിയിലേക്ക് അയക്കാൻ സാധിച്ചിരുന്നില്ല.

ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെ അടുത്ത വാർത്തയും കൂപ്പറിനെ തേടി എത്തി - Plan A ഒരിക്കലും സാധ്യമാവില്ല എന്നറിയാമായിരുന്ന ബ്രാൻഡ്, Plan B മാത്രം നടപ്പിലാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് കൂപ്പറിനെയും സംഘത്തെയും അയച്ചത് എന്ന വസ്തുത.

ഇതറിഞ്ഞ കൂപ്പർ, ക്ഷുഭിതനായി തിരികെ പോകാൻ തീരുമാനിക്കുന്നു. ബ്ളാക് ഹോളിന്റെ വെളിയിലേക്ക്.

അങ്ങനെ തിരികെ യാത്ര ആരംഭിക്കുന്ന കൂപ്പറും സംഘവും മറ്റൊരു കാര്യം കൂടി പ്ലാൻ ചെയ്യുന്നു.Black Hole ൽ നിന്നും Equation solve ചെയ്യാനാവശ്യമായ ഡാറ്റ ശേഖരിക്കുക. അതിനായി ടാർസ് റോബോട്ടിനെ പോകുന്ന വഴി ബ്ളാക് ഹോളിൽ ഉപേക്ഷിക്കുക.


എന്നാൽ തിരികെ ഉള്ള യാത്രയിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു. ബ്ളാക് ഹോളിന്റെ ശക്തമായ ആകർഷണത്തിൽ നിന്ന് രക്ഷപ്പെടാൻ 'തുല്യവും വിപരീതവുമായ പ്രതി പ്രവർത്തനത്തിന്റെ' ശക്തി കുറയ്ക്കേണ്ടതുണ്ട്. പേടകത്തിന്റെ ഭാരം പരമാവധി കുറയ്ക്കാൻ അമേലിയയെ പേടകത്തിൽ വിട്ട് കൂപ്പറും ടാർസ് റോബോട്ടും ബ്ളാക് ഹോളിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തുന്നു. .


അവിടെ ആണ് പ്രേക്ഷകന്റെ കിളികൾ പറക്കാൻ സാധ്യതയുള്ളത്.   ഒരു Line , 1 Dimension ആണ്. അതിന് നീളം എന്ന ഒറ്റ അളവ് മാത്രമാണുള്ളത്. എന്നാൽ ഒരു ചതുരം 2D ആണ്. അതിന് നീളം, വീതി എന്നിങ്ങനെ 2 മാനങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രതലത്തിൽ വരയ്ക്കുന്ന ചിത്രങ്ങൾ 2D ആയിരിക്കും. ഇതിനോടൊപ്പം ഉയരവും കൂടി ചേർന്നാൽ അത് 3D ആയി. Real World ൽ നാം കാണുന്ന വസ്തുക്കൾ എല്ലാം 3D ആണ്-നിശ്ചിത നീളം, വീതി,ഉയരം എന്നിവ ഉള്ളത്.
4th Dimension
 ആണ് Space. 5th Dimension ആയി ചിത്രത്തിൽ കാണിക്കുന്നതാണ് Time .

ഒരു ബ്ലാക്ക് ഹോളിനുള്ളിൽ പെട്ട് പോകുന്ന കൂപ്പർ, ഇത്തരത്തിൽ ഒരു 5D ലോകത്താണ് എത്തിച്ചേരുന്നത്.
Time , ഒരു അളവാണ് അവിടെ .
ഭൂമിയിലെ വർഷങ്ങൾ കടന്നുപോയെങ്കിലും മണിക്കൂറുകൾ മാത്രം  സ്പെയ്സിൽ ചിലവഴിച്ച കൂപ്പറിനെ വാർദ്ധക്യം ബാധിച്ചിട്ടില്ല.

 അവിടെ ,  ഭൂമിയിലെ തന്റെ മകളെ,മർഫിന്റെ ചെറുപ്പകാല പ്രായത്തിൽ കൂപ്പർ അവിടെ ഒരു Projection ആയി കാണുന്നു.
Tesseract എന്ന ആ പ്രദേശത്തെ  സമയവും അവിടെ ഒരു അളവുകോലാണ്. മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിയാൽ , തന്റെ മകളുടെ വളർന്ന പ്രായവും കൂപ്പറിന് കാണാനാകും.

ബ്ളാക്ക് ഹോളിനുള്ളിൽ നിന്ന് തന്റെ മകൾക്ക് സന്ദേശമായക്കാനാവില്ല. കൂപ്പർ അതിനായി തിരഞ്ഞെടുക്കുന്ന വഴിയാണ് ഗ്രാവിറ്റി.
ഷെൽഫിലെ പുസ്തകങ്ങൾക്കിടയിലൂടെ മകളെ കാണുന്ന കൂപ്പർ, കൂപ്പറിനെ തന്നെയും അവിടെ കാണുന്നു. കാരണം ആ സമയത്ത് കൂപ്പർ അവിടെ ഉണ്ട്.
 അവർക്ക് മോഴ്‌സ് കോഡ് രൂപത്തിൽ പുസ്തകങ്ങൾ തള്ളിയിട്ട് ഗ്രാവിറ്റിയുടെ സഹായത്തോടെ ,   'Stay' എന്ന സന്ദേശമായക്കാൻ ശ്രമിക്കുന്നു. ഇത് മനസ്സിലാക്കുന്ന, യദാർത്ഥ ലോകത്തിലെ പ്രായമായ മർഫ്, പുസ്തകങ്ങൾ വീഴാൻ കാരണം, ഭൂതമല്ല തന്റെ അച്ഛൻ തന്നെ ആണെന്ന് തിരിച്ചറിയുന്നു.

ഒപ്പം കൂപ്പർ , ടാർസ് Decode ചെയ്ത Equation solve ചെയ്യാനാവശ്യമായ Blackhole  Data യും മകൾക്ക് ഒരു വാച്ചിലൂടെ അയക്കുന്നു. അങ്ങനെ നാസയിലെ എഞ്ചിനീയർ ആയ , കൂപ്പറിന്റെ മകൾ Plan A Successful ആയി നടപ്പാക്കുന്ന , എക്കാലത്തെയും മഹതി ആയ ശാസ്ത്രജ്ഞ ആയി മാറുന്നു.

തുടർന്ന് Tesseract ഇല്ലാതാവുകയും ,കൂപ്പർ ബോധരഹിതനാവുകയും ചെയ്യുന്നു.
കണ്ണുതുറക്കുന്ന കൂപ്പർ, താൻ ഡോക്ടറുടെ അരികിൽ കിടക്കുന്നതായി മനസ്സിലാവുന്നു. Plan A യുടെ ഭാഗമായി പുറപ്പെട്ട  പേടകം- 'കൂപ്പർ സ്റ്റേഷൻ'ആണത്.
കൂപ്പറിനോടുള്ള ബഹുമാനസൂചകമായി ഇട്ട പേര്- മർഫിൻ കൂപ്പറോട് ഉള്ള-..

ഭൂമിയിൽ നൂറു വയസ്സിനടുത്ത് പ്രായമുള്ള വാർദ്ധക്യസയ്യയിൽ കിടക്കുന്ന മകളും മുപ്പതുകളിൽ ഉള്ള ശരീരവും നൂറ്റിയിരുപതിനു മുകളിൽ പ്രായമുള്ള അച്ഛനും പരസ്പരം കാണുന്നു.
  Plan A വിജയിച്ചതറിയാതെ Plan B യ്ക്ക് വേണ്ടി അമേലിയ മറ്റൊരു ഗ്രഹത്തിൽ കോളനി ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നറിഞ്ഞ മർഫിൻ, അമേലിയയെ രക്ഷിക്കാൻ, തിരിച്ചെത്തിക്കാൻ കൂപ്പറോട് അപേക്ഷിക്കുന്നു. അങ്ങനെ അതിനായി വീണ്ടും  കൂപ്പർ Space യാത്രയ്ക്കൊരുങ്ങുന്നിടത്തു ചിത്രം അവസാനിക്കുന്നു.

കൂപ്പറിന്റെ ആവശ്യം കഴിഞ്ഞ ഉടനെ Tesseract അപ്രത്യക്ഷമായതെങ്ങനെ, ഗ്രാവിറ്റിയെ  വേറൊരു Dimension ൽ നിന്ന് കൂപ്പർ എങ്ങനെ Access ചെയ്തു? ഒരു വാച്ച് എങ്ങനെ Tesseract ൽ നിൽക്കുന്ന കൂപ്പർ നിയന്ത്രിച്ചു, Tesseract ൽ നിൽക്കുന്ന കൂപ്പറിന്, എങ്ങനെ ഭൂമിയിലെ പുസ്തകങ്ങൾ തള്ളിയിടാൻ സാധിച്ചു?(ഗ്രാവിറ്റി ഉണ്ടെങ്കിലും, തള്ളിയിടാതെ താഴെ വീഴില്ലല്ലോ) എന്നതൊക്കെ ചില സംശയങ്ങളാണ്.

Movie Review 23: True Lies - ട്രൂ ലൈസ്

True Lies


Fights against terrorists, and a lot of comedy. One of the best film by James Cameron.
 തീവ്രവാദം തമാശയുടെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു നല്ല ഒന്നാന്തരം Entertainer ആണ് True Lies.  വിഖ്യാത ചലച്ചിത്രകാരൻ James Cameron ന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ ഒരു നല്ല സിനിമ.

അർണോൾഡ് അവതരിപ്പിക്കുന്ന ഹാരി ടാസ്‌കർ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. ഭാര്യ ഹെലൻ, ഏക മകൾ ഡാന എന്നിവരടങ്ങുന്ന കുടുംബം.
കംപ്യൂട്ടർ സെയിൽസ് ഏജന്റ് ആയ ഹാരിയും, സഹായത്തിന് ഭാര്യയും സ്‌കൂളിൽ പഠിക്കുന്ന മകളും.
വീട്ടിലെ മുഖം 'കമ്പ്യൂട്ടർ സെയിൽസ് ഏജന്റ്'  എന്നതാണെങ്കിലും യദാർത്ഥത്തിൽ ഹാരി, യു.എസ്.ഗവണ്മെന്റിന്റെ സീക്രട്ട് കൗണ്ടർ ടെററിസം ടാസ്‌ക് ഫോഴ്‌സ് ആയ 'ഒമേഗ സെക്ടറി'ൽ ജോലി ചെയ്യുന്ന സ്പൈ ആണ്. 15 വർഷമായിട്ടു കൂടെ ഉള്ള കുടുംബത്തിന് പോലുമാറിയാത്ത രഹസ്യം.

 തന്റെ ജോലിയുടെ ഭാഗമായി ഹാരിക്കും കൂട്ടുകാർക്കും 'ക്രിംസൻ ജിഹാദ്' എന്ന ഭീകര സംഘടമായ്‌ക്കെതിരെ പോരാടേണ്ടി വരുന്നതും അതിന്റെ ഭാഗമായി സംഭവിക്കുന്ന വളരെ രസകരമായ സംഭവവികാസങ്ങളുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ആനിമേഷൻ മൂവിയിലെന്ന പോലെ കോമഡി, ആക്ഷൻ രംഗങ്ങൾ ഇടകലർന്ന് വരുന്നു.

രണ്ടര മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും ടെൻഷൻ റിലീഫ് നു വേണ്ടിയും സമാധാനമായും
ഒട്ടും ബോറടിക്കാതെ അവസാനം വരെ കണ്ടിരിക്കാവുന്ന നല്ല സിനിമ.

2019, ഏപ്രിൽ 10, ബുധനാഴ്‌ച

മൊബൈൽ ഫോണിലെ ഭൂതം

നിങ്ങളുടെ കയ്യിൽ ഇപ്പോഴുള്ള ഫോണ് ഏതാണ്? 
Pixel?s10?IPX? mate 30 pro ? OP6T? galaxy note?

ഇതൊക്കെ ഉപയോഗിക്കാൻ ഞങ്ങൾ ലക്ഷപ്രഭുക്കളൊന്നും അല്ല എന്നാകും ഇപ്പൊ നിങ്ങൾ ചിന്തിച്ചത്. 
ഈ ഒരു കാര്യമാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്.

കമ്പനികളുടെ ഏറ്റവും വിലകൂടിയ ഫോണുകൾ, അതായത് Flagship Devices, സത്യത്തിൽ അത്രമാത്രം ആഗ്രഹിക്കേണ്ട കാര്യമുണ്ടോ?

മുകളിൽ പറഞ്ഞവയെല്ലാം അരലക്ഷത്തിനു മുകളിൽ വിലവരുന്ന ഫോണുകളാണ്. Camera, Perfomance, features എന്നിവയിലെല്ലാം ഈ ഫോണുകൾ മുന്നിട്ട് നിൽക്കും.
എന്നാൽ ഈ ഫോണുകളിലുള്ള ഭൂരിഭാഗം Exclusive സൗകര്യങ്ങളും ഒരു സാധാരണക്കാരന് പറയത്തക്ക ഉപയോഗം ഇല്ലാത്തതാണെന്ന് നിസ്സംശയം പറയാം. 
ഉദാഹരണത്തിന് S-pay. samsung ന്റെ S-pay . credit,debit കാർഡുകളും netbanking ഉം ഒക്കെ ഉള്ള കാലത്ത് വീണ്ടും ഒരു payment method ഒന്നും ഇപ്പൊ ഇന്ത്യയിൽ ആരും ഉപയോഗിക്കാൻ പോകുന്നില്ല. അതുപോലെ Triple camera system, Snapdragon 845/kirin 980 flagship processors,  തുടങ്ങിയവയ്ക്കും mid-range devices ന്റെ usage നു അപ്പുറത്തേക്ക് ഒന്നും തന്നെ ഒരു normal user നു നൽകാൻ ആവില്ല. 
 Google Camera mod ഇൻസ്റ്റാൾ ചെയ്ത ഒരു Mid-range ഫോണിൽ instagram/fb  തുടങ്ങിയവയിലൊക്കെ ഇടാൻ സാധിക്കുന്ന ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കും.  ചിത്രങ്ങൾ Flagship ലേത് പോലെ കണ്ണഞ്ചിപ്പിക്കുന്ന കളറിൽ ഉള്ളതോ, Low Light ലെ Night mode ൽ അത്ര തെളിമയുള്ളതോ ആയിരിക്കണമെന്നില്ല. എങ്കിലും നിരാശപ്പെടുത്താത്തതോ മികച്ചതോ(ഉദാ: Redmi Note 7 Pro) ആയ പ്രകടനം Gcam install ചെയ്യുന്നതിലൂടെ Mid range devices നൽകുന്നുണ്ട്.  Video Recording ന്റെ കാര്യത്തിലായാലും 30 fps 4k recording, ഒരുവിധം എല്ലാ mid range devices ലും available ആണ്. 4k display പോലും ഇല്ലാത്ത ഒരാൾക്ക് FullHD തന്നെ ധാരാളം. 

അതുപോലെ തന്നെയാണ് Processor/Performance ന്റെ കാര്യവും .  കാര്യമായ gaming ഒന്നുമില്ലാത്ത Normal user നു ഒരു sd660 device ഉം sd845 device ഉം ഒരുപോലെ ആയിരിക്കും!

Mid range processors പണ്ടത്തേതിനെക്കാൾ വളരെ പുരോഗമിച്ചു. 3 വർഷം മുൻപത്തെ Flagship Processor ആയിരുന്ന sd 821 നെ കാൾ മികച്ച പ്രകടനം sd675,sd710 എന്നിവയ്ക്ക് ലഭിക്കും.
ആൻഡ്രോയിഡ് ൽ ലഭ്യമായ ഒരുവിധം എല്ലാ Games/apps ഉം വലിയ ബുദ്ധിമുട്ട് കൂടാതെ തന്നെ ഇത്തരം ഫോണുകളിലും working ആണ്. Full graphics ൽ pubg ഉൾപ്പടെ sd675 ൽ വർക്കിങ്ങ് ആണ്.

RAM, quality,long-term perfomance എന്നിവയൊക്കെയായിരിക്കും ഇനി Flagship device ന്റെ ഭാഗത്ത് നിന്നനോക്കിയാൽ പറയാനുണ്ടാവുക. എന്നാൽ അതും തെറ്റാണ്. Mid Range devices ൽ തന്നെ ഇപ്പൊ എല്ലാ ഫോണുകൾക്കും 6GB variant ഉണ്ട്.  ശരിയാണ്, Fortnite പോലെ ചില games നു frame drops ഇല്ലാതെ കളിക്കാൻ 8GB Ram വേണ്ടിവന്നേക്കാം. Fortnite കളിക്കാനായി മാത്രം ഒരു 40000 രൂപ കൂടുതൽ മുടക്കുന്നതിലും നല്ലത് , ഒരു പ്ളേ സ്റ്റേഷൻ വാങ്ങി അത് കളിക്കുന്നതല്ലേ?

Build Quality യുടെ കാര്യത്തിൽ Flagship, Midrange എന്നിങ്ങനെ വേർതിരിവ് ഉണ്ടെന്നു തോന്നുന്നില്ല. നന്നായൊന്നു താഴെ വീണാൽ ഏത് ഫോണിന്റെ ആണെങ്കിലും Display  പൊട്ടും. പിന്നെ, വില കുറവാണെങ്കിൽ മാറ്റിവെക്കാനുള്ള ചിലവും നഷ്ടവും കുറയുമെന്ന് മാത്രം.

Mid Range, Low end ഫോണുകൾക്ക്  പിന്നെ പറയാവുന്ന ഒരു കുറ്റമാണ് long term usage ൽ device slow ആകുന്നു എന്നത്. ശരിയാണ് Sd 400 series, sd 600 series processors , heavy load വന്നാൽ slow ആയേക്കാം. എന്നാൽ അത് device storage full ആകുമ്പോഴോ അനാവശ്യ ആപ്പുകളും junk files ഉം കൊണ്ടൊക്കെ system ram full ആകുമ്പോഴോ ഒക്കെ സംഭവിക്കുന്നതാണ്.  ഇങ്ങനെ നിറഞ്ഞാൽ പോലും sd675,710 ഒക്കെ അത്ര slow ആകാനും സാധ്യതയില്ല.
ഫോണിൽ എടുത്ത ഫോട്ടോ, വീഡിയോ, download ചെയ്ത സിനിമ,xender/shareit വഴി send ചെയ്തെടുത്ത files എന്നിവയെല്ലാം PC/external hdd യിലേക്കോ മറ്റോ മാറ്റുകയും , ഫോണിലെ അനാവശ്യ ആപ്പുകളും junk files ഉം മറ്റും clean ചെയ്തും ഇത് പരിഹരിക്കാവുന്നതാണ്. പ്രധാനമായും  400 series devices നെ ആണ് പ്രശനം ബാധിക്കുക. 
 
Flagship specs തന്നെ വേണം എന്നുള്ളവർക്ക് പരിഗണിക്കാനും 20000 ൽ താഴെ വിലയുള്ള ഫോണുകൾ ഉണ്ട്. Poco F1 6gb, Honor Play, Redmi Note 7 Pro, തുടങ്ങിയവ അവയിൽ ചിലതാണ്. 

poco യിൽ  sd845 ഉം, Honor Play യിൽ Kirin 970 യും ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടും flagship processors ആണ്. Camera sensor ന്റെ കാര്യത്തിലും Poco, Note 7 Pro എന്നിവ വളരെ മുന്നിലാണ്. 

ചുരുക്കത്തിൽ അങ്ങേയറ്റം ആവശ്യങ്ങളുള്ള ഫോണ് ആണെങ്കിൽ പോലും മികച്ച ഒരു ഫോണിനായി ഒരാൾ മുടക്കേണ്ട പരമാവധി തുക 20000 രൂപ ആണ്. വർഷാവർഷം ഫോണ് മാരറേണ്ടതുണ്ടോ എന്നും ചിന്തിക്കണം. നന്നായി ഉപയോഗിച്ചാൽ 3 വര്ഷമൊക്കെ ഏത് ഫോണും സുഖമായി ഉപയോഗിക്കാം.
20000 രൂപയുടെ ഫോണ് ഉപയോഗിക്കുന്ന ഒരു വ്യക്തി, ആ ഫോണ് 3 വർഷം ഉപയോഗിച്ചാൽ പോലും , ഒരുവർഷം ആ ഫോണിനായി മുടക്കിയത് 6666 രൂപ ആണ്. 
അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കാർന്നു തിന്നുന്ന ഭൂതം ഓരോ ഫോണ് മോഹത്തിലും ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന സത്യം നാം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 
  

Movie Review 22: Triangle - ട്രൈയാംഗിൾ

Triangle.

 Predestination Paradox അല്ലെങ്കിൽ Time loop എന്നൊരു സംഭവമാണ് സിനിമയുടെ Theme. ടൈം ട്രാവൽ ഉപയോഗിച്ച് പിറകിലേക്ക് പോയ ഒരു വ്യക്തി, വീണ്ടും അയാളെ തന്നെ പിന്നിലെ സമയത്തിൽ കാണുകയും ആ സമയത്ത് സംഭവിക്കേണ്ട കാര്യങ്ങൾ സംഭവിക്കുകയും കാലം കഴിയുമ്പോ, പിന്നിലെ സമയത്തിൽ കണ്ട ആൾ വീണ്ടും ടൈം ട്രാവൽ ഉപയോഗിച്ച് പുറകോട്ട് പോവുകയും ഇത് ഒരു loop ആയി തുടരുകയും ചെയ്യുന്നത് പോലെ.

ജെസ് , തന്റെ ഓട്ടിസം ബാധിച്ച കുട്ടി-ടോമിയോടൊപ്പം ഒരു പായ്ക്കപ്പൽ ബോട്ട് യാത്രയ്ക്കൊരുങ്ങുകയാണ്. ഒന്നിച്ചിറങ്ങുന്ന അവർ രണ്ടുപേരിൽ പക്ഷെ ജെസ് മാത്രമാണ് ഹാർബറിൽ എത്തുന്നത്. ജെസ്സിന്റെ സുഹൃത്തായ ഗ്രെഗ്ഗ്, ഗ്രെഗ്ഗിന്റെ മറ്റ് രണ്ട് വിവാഹിതരായ സുഹൃത്തുക്കൾ- സാലി,ഡൗണി. സാലിയുടെ സുഹൃത്ത് ഹീതർ,പിന്നെ വിക്ടർ എന്ന ബോട്ടിലെ സഹായി.

കുട്ടി എവിടെ എന്ന ഗ്രെഗ്ഗിന്റെ ചോദ്യത്തിനു കുറെ നേരം പകച്ചുനിന്നതിനു ശേഷം "സ്‌കൂളിൽ പോയി" എന്ന മറുപടിയാണ് ജെസ് നൽകുന്നത്. ശനിയാഴ്ച സ്‌കൂൾ ഉണ്ടോ എന്ന സംശയത്തോടെ ഗ്രെഗ് ബോട്ടിൽ കയറി.
ഇത്രയും പേരുമായി യാത്രതുടങ്ങുന്ന ബോട്ട്, യാത്രാമധ്യേ ഒരപകടത്തിൽ പെട്ടു. കാറ്റ് പെട്ടെന്ന് നിന്നു. ബോട്ട് മുൻപോട്ട് നീങ്ങാതായി.  പെട്ടെന്ന് കാലാവസ്ഥ മാറുകയും കാറ്റിലും മഴയിലും പെട്ട് ബോട്ട് കീഴ്മേൽ മറിയുകയും ചെയ്യുന്നു. ഹീതറിനെ വെള്ളത്തിൽ കാണാതാവുകയും മറ്റുള്ളവർ തലകുത്തനെ പൊങ്ങിക്കിടക്കുന്ന ബോട്ടിൽ പിടിച്ച് നിൽക്കുകയും ചെയ്യുന്നു.

കുറെ സമയത്തിന് ശേഷം ഒരു കപ്പൽ അതുവഴി വരുന്നതവർ കാണുന്നു. കപ്പലിൽ നിന്ന് തങ്ങളെ ആരോ നോക്കുന്നതായി അവർ കണ്ടു.
ബോട്ടിലെ എല്ലാവരും കപ്പലിലേക്ക് കയറിയപ്പോൾ അത് ഒരു ഉപേക്ഷിക്കപ്പെട്ട, ആരും ഇല്ലാത്ത കപ്പലാണെന്നവർ തിരിച്ചറിയുന്നു. തങ്ങളെ നോക്കിയ ആളെ തപ്പി അവരെല്ലാവരും കപ്പലിൽ പരിശോധന ആരംഭിക്കുന്നു.  അങ്ങനെ നോക്കുമ്പോൾ ജെസിന് കപ്പലിലെ പല ഭാഗങ്ങളും മുൻപ് കണ്ടിട്ടുള്ളത് പോലെ അനുഭവപ്പെടുന്നു. അവിടം മുതലാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. സിനിമയിലെ ഓരോ ചെറിയ സംഭവങ്ങളും വീണ്ടും ഉപയോഗിച്ചിരിക്കുന്ന brilliance , ഓരോ സംഭവങ്ങളും തമ്മിൽ connect ചെയ്തിരിക്കുന്ന രീതി ഒക്കെ നന്നായി.

ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ  മൂവി.

Movie Review 21: Finding Nemo - ഫൈൻഡിങ് നെമോ

Finding Nemo

 കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളുടെ വികാരങ്ങളും സൂ വിൽ തളയ്ക്കപ്പെട്ട ജീവജാലങ്ങളുടെ വികാരവുമൊക്കെ പൊതുവെ ഒരുപാട് കഥകൾ ആയിട്ടുണ്ടാകും. പശ്ചാത്തലമൊന്നു മാറ്റി കടലിലെ മീനുകൾ ആയാൽ എന്താകുമോ അതാണീ സിനിമ.
Disney-Pixar movies ലെ ഒരു കൊച്ചു സിനിമ.

Marlin എന്ന clawnfish ന്റെ കുടുംബത്തിൽ  ഭാര്യ ഇട്ട മുട്ടകൾ വിരിയാനായി കാത്തിരിക്കുകയാണ് രണ്ടുപേരും. അതിനിടയിൽ ആ കുടുംബം ഒരു സ്രാവിനാൽ ആക്രമിക്കപ്പെടുന്നു. തന്റെ ഭാര്യയെയും ഒന്നൊഴികെ എല്ലാ മുട്ടകളും മർലിന് നഷ്ടമാവുന്നു. അവശേഷിക്കുന്ന ഒരേയൊരു കുഞ്ഞിനെ മർലിൻ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടക്കുന്നു. നെമോ എന്ന പേരിൽ അവനെ മർലിൻ വളർത്തി. പക്ഷെ പെട്ടെന്നൊരു ദിവസം മനുഷ്യരുടെ കയ്യിൽ നെമോ അകപ്പെടുന്നു. തുടർന്ന് നെമോയെ രക്ഷിക്കാനായി മെർലിൻ നടത്തുന്ന യാത്രയാണ് സിനിമ. യാത്രാമധ്യേ ഡോറി എന്ന കൂട്ടുകാരിയെയും മർലിന് ലഭിക്കുന്നു.  ഷോർട്ട് ടെം മെമ്മറി ലോസ് ഉള്ള കൂട്ടുകാരി.

 നെമോ, സിഡ്‌നിയിലെ ഒരു ദന്തിസ്റ്റിന്റെ അക്വേറിയത്തിൽ എത്തിപ്പെടുന്നു. അക്വേറിയത്തിലെ മറ്റ് മീനുകളുടെ സഹായത്തോടെ രക്ഷപെട്ട് അച്ഛനെ കണ്ടെത്താൻ നെമോയും, Great Barrier Reef കടന്ന് സിഡ്നിയിലെത്തി തന്റെ മകനെ കണ്ടെത്താൻ മർലിനും ,ഒപ്പം ഡോറിയും.

കണ്ടിരിക്കാവുന്ന ഒരു ചെറിയ സിനിമ.

Movie Review 20: Inception - ഇൻസെപ്ഷൻ

Inception -ഇൻസെപ്‌ഷൻ

സിനിമകൾ കുറെ കണ്ടു.  ചില സിനിമകൾ കാണുമ്പോ തോന്നും ഇതാണ് ഏറ്റവും മികച്ചത് എന്ന്.
മറ്റുചിലതിന്റെ ക്ളൈമാക്‌സ് ട്വിസ്റ്റുകൾ കാണുമ്പോ തോന്നും ഇതിലും മികച്ച പടമില്ല എന്ന്.

Inception നെ കുറിച്ച്
ഒറ്റ വാചകത്തിൽ പറഞ്ഞാൽ, "അന്തംവിട്ട് കണ്ടിരുന്ന സിനിമ".

The Prestige കണ്ടപ്പോ ചെറുതായി underestimate ചെയ്തതിനു പലിശയും കൂട്ടുപലിശയും ചേർത്ത് നോളൻ അണ്ണൻ പ്രതികാരം ചെയ്തു. വളരെ different ആയ ഒരു thought. different ആയ plot. different ആയ brilliant ആവിഷ്കാരം. യാതൊരു വിധത്തിലും ഈ സിനിമയെ കുറ്റം പറയാനാകുമെന്നു തോന്നുന്നില്ല.

ലിയനാര്ഡോ ഡി കാപ്രിയോ അവതരിപ്പിക്കുന്ന ഡോം കോബ് എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. കക്ഷിയുടെ ഉപജീവന രീതി മുതൽ തുടങ്ങുന്ന വത്യസ്ഥത ആണ് ചിത്രത്തെ വേറിട്ടു നിർത്തുന്നത്. ആളുകളുടെ സ്വപ്നങ്ങളിലൂടെ മനുഷ്യമനസ്സിലേക്ക് നുഴഞ്ഞുകയറി, അവരുടെ മനസ്സിലെ ആശയങ്ങൾ മോഷ്ടിച്ച് മറ്റുള്ളവർക്ക് നൽകുക എന്നതാണ് കക്ഷിയുടെ ജോലി.

 ഫേസ്‌ബുക്ക് തുടങ്ങുക എന്ന ആശയം മാർക്ക് സുക്കർബർഗിന്റെ മനസ്സിൽ തോന്നിക്കഴിഞ്ഞു മറ്റാരെങ്കിലും ആ മനസ്സ് വായിച്ച് ഈ ആശയം മനസ്സിലാക്കി പ്രാവർത്തികമാക്കി രക്ഷപെടുന്നതുപോലെ.

ഇത്തരത്തിലുള്ള ആശയമോഷണ സംഘത്തിന്റെ തലവനാണ് നമ്മുടെ ഡോം.  യു.എസ്സിൽ താമസമാക്കിയിരുന്ന ഡോം നു തന്റെ ഭാര്യയുടെ മരണത്തിന് ഉത്തരവാദി താൻ ആണെന്ന് പഴി കേൾക്കേണ്ടി വരുന്നു. തന്മൂലം നാടുവിടുന്ന ഡോമിനു തിരിച്ചെത്താൻ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്.

മറ്റൊരു രാജ്യത്ത് 'ആശയ മോഷണ' കമ്പനിയുമായി ജീവിക്കുന്ന ഡോമിന്റെ അടുത്തേക്ക് ഒരിക്കൽ ഒരു ബിസിനസ് ഭീമൻ എത്തുന്നു. ഡോമിന്റെ ജോലിയിൽ  നിന്ന്
അൽപ്പം വിത്യസ്തമായ ഒരു ജോലിയാണ് ഈ ബിസിനസുകാരൻ കമ്പനിയെ ഏൽപ്പിക്കുന്നത്.
 തന്റെ എതിരാളിയായ ബിസിനസ്സുകാരന്റെ മനസ്സിൽ കയറികൂടുക. ആ ബിസിനസ്സ് തകർക്കാൻ പാകത്തിൽ പുതിയൊരു ആശയം എതിരാളിയുടെ മനസ്സിൽ നട്ടുപിടിപ്പിക്കുക. തിരിച്ചു പോരുക.

അമേരിക്കയിലെ സ്വന്തം കുടുംബത്തേക്ക് ഉള്ള സുരക്ഷിത യാത്രയും സംരക്ഷിത ജീവിതവുമാണ് പ്രതിഫലമായി ബിസിനസുകാരൻ ഓഫർ ചെയ്യുന്നത് - ഡോമിന്റെ ജീവിതാഭിലാഷം.

മനസ്സിൽ ഉള്ളത് എടുക്കാമെങ്കിൽ ,മനസ്സിലേക്ക് ഒരാശയം സ്ഥാപിക്കാനും കഴിയും എന്ന് ഡോം ഉറപ്പിക്കുന്നു. അങ്ങനെ ജോലി ഏറ്റെടുക്കുന്നു. ഈ രീതിയെ ഡോം വിളിക്കുന്ന പേരാണ് - Inception, ഇൻസെപ്‌ഷൻ.

 തുടർന്ന് നടക്കുന്ന സ്വപ്നലോകവും യദാർത്ഥ ലോകവും ഒക്കെ ഇടകലർന്ന മാസ്മരിക അനുഭവമാണ് സിനിമയിൽ കാണിക്കുന്നത്.

ഉറക്കത്തിൽ നടക്കുന്ന സ്വപ്നം. ആ സ്വപ്നത്തിൽ ഉള്ള നമ്മൾ , സ്വപ്നത്തിൽ ഉറങ്ങിയാലോ. ആ സ്വപ്നത്തിൽ ഉറങ്ങിയ നമ്മൾ കാണുന്ന സ്വപ്നത്തിൽ ഉള്ള നമ്മൾ വീണ്ടും ഉറങ്ങിയാലോ.  ഇത്തരത്തിൽ വളരെ depth ഉള്ള ഒരു architecture ആണ് തങ്ങളുടെ ജോലിക്കായി ഡോമും സംഘവും രൂപീകരിക്കുന്നത്. സ്വപ്നത്തിൽ ഉള്ള നമ്മൾ മരിക്കുമ്പോ ആണ് യദാർത്ഥ ലോകത്തിലെ നമ്മൾ എഴുന്നേൽക്കുക. മേൽപ്പറഞ്ഞ പോലെ പല level ഉള്ള സ്വപ്നമാണെങ്കിൽ ഏറ്റവും താഴെതട്ടിൽ ഉള്ള നമ്മൾ മരിച്ചാൽ ആണ് തൊട്ട് മുകളിൽ സ്വപ്നത്തിൽ ഉള്ള നമ്മൾ എഴുന്നേൽക്കുക. പല level ൽ ഉള്ള സ്വപ്നങ്ങളിൽ, ഏറ്റവും ഉള്ളിൽ ഉള്ള സ്വപ്നത്തിൽ ഉള്ള നമ്മൾ, നമുക്ക് അനുവദിച്ചിട്ടുള്ള സമയത്തിന് മുൻപ് മരിച്ചാൽ തിരിച്ച് തൊട്ട് മുമ്പ് ഉള്ള ലെവൽ ലേക്ക് തിരിച്ചെത്തില്ല. പകരം,limbo എന്ന subconscious mind ൽ പെട്ട് എന്നെന്നേക്കുമായി ഉഴറി നടക്കാനാവും വിധി. മുകളിലത്തെ ലെവലിൽ ഉള്ള നമ്മൾ അഗാഥമായ സ്ഥിര നിദ്രയിലേക്ക് വീഴുകയും ചെയ്യും. അതായത്, അനുവദിച്ച കൃത്യ സമയത്ത് തന്നെ വേണം നസ്വപ്നത്തിലെ നമ്മൾ മരിക്കാൻ. , യദാർത്ഥ നമ്മൾ ഉണരാൻ. പല ലെവൽ ഉള്ള സ്വപ്നമാണെങ്കിൽ ,തൊട്ട് മുകളിൽ ഉള്ള ലെവലിൽ ഉള്ള നമ്മൾ ഉണരാൻ.

സ്വപ്നവും ഓർമ്മയും തമ്മിൽ ഇടകലരാതിരിക്കാനും ശ്രദ്ധ വേണം. കാരണം, ഒരു ഓർമ , സ്വപ്നത്തിലേക്ക് വന്നാൽ സ്വപ്നത്തിന്റെ നിയന്ത്രണം ഓർമയ്ക്ക് ലഭിക്കും. അതാണ് നായകനായ ഡോം നേരിടുന്ന ഒരു വലിയ വെല്ലുവിളി.

ഡോമിന്റെ ഭാര്യയുടെ മരണം എങ്ങനെ സംഭവിച്ചു, ഡോമിനു തിരിച്ചു പോവാനാകുമോ, ഡോമിനു Inception സാധ്യമാവുമോ. തുടങ്ങി ആദ്യന്തം കണ്ണും മിഴിച്ച് അന്തംവിട്ട് കണ്ടിരുന്നു പോവുന്ന ഒരു സിനിമയാണ് നോളന്റെ Inception .

Movie Review 19: Orphan - ഓർഫൻ

Orphan

 അനാഥൻ/അനാഥ.
നല്ലൊരു ട്വിസ്റ്റ്. നല്ലൊരു സിനിമ. ലോജിക്കിനെ ചെറുതായി വെല്ലുവിളിക്കുമെങ്കിലും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ക്ളൈമാക്‌സ് ട്വിസ്റ്റ്. കുഞ്ഞു കൊച്ചിന്റെ മാരക അഭിനയം.
മൊത്തത്തിൽ തരക്കേടില്ലാത്ത ബോറടിക്കാത്ത ഒരു സൈക്കോളജിക്കൽ ത്രില്ലർ മൂവി.
തങ്ങളുടെ മൂന്നാമത്തെ കുട്ടി, ഗര്ഭത്തിലിരിക്കെ മരിച്ച ദമ്പതികൾ, ആ കുഞ്ഞിന് കൊടുക്കാൻ വച്ച സ്നേഹം നൽകാൻ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുന്നു.
രണ്ട് കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന  ആ കുടുംബത്തിലേക്ക് വന്നു ചേരുന്ന ഒൻപത് വയസ്സുകാരി എസ്തർ.
എസ്തർ ആ കുടുംബത്തിലേക്ക് വരുന്നതോടെ ഉണ്ടാവുന്ന അപ്രതീക്ഷിത അസ്വാഭാവിക സംഭവവികാസങ്ങളാണ് Orphan സിനിമ പറയുന്നത്. എസ്തറായി അഭിനയിച്ച ഇസബെല്ല ഫോമൻ എന്ന കുട്ടിയുടെ തകർപ്പൻ  അഭിനയം. 
ചിത്രത്തിന്റെ Caption കിടിലം.
Can you keep a secret?

മൊത്തത്തിൽ നല്ല പടം.

👏👏👏👏👏👏

Movie Review 18: The Godfather

The Godfather

Time Magazine ൽ പണ്ട് ഒരു Quote വന്നത് വലിയ തരംഗം ആയിരുന്നു.
Mohanlal നെ 'India's Answer to Marlon Brando'  എന്നാണ് Magazine quote  ചെയ്തത്. IMDB യിലെ  എക്കാലവും ലോകത്തിലെ ഏറ്റവും മികച്ച 100 അഭിനേതാക്കൾ എന്ന ലിസ്റ്റിൽ(https://m.imdb.com/list/ls050274118/)
രണ്ടാമത്തെ പേരുകാരൻ. Marlon Brando.  കക്ഷിയുടെ മാസ്റ്റർപീസ്- The Godfather. ലോകസിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ആദ്യം വരുന്ന പേരുകളിലൊന്ന്.  American Film Institute ന്റെ 100 years-100 films ലിസ്റ്റിലെ 3-ആമത്തെ പേര്.


ആദ്യം തപ്പിയത് ഈ Godfather എന്നതിന്റെ മലയാള അർത്ഥം ആണ്.
"തലതൊട്ടപ്പൻ" . അതെന്ത് കുന്തമാണെന്ന് എവിടെ പോയി തപ്പാനാണ്. ഒരു നാട്ടുരാജാവ് ലെവലിൽ പണവും അധികാരവും അധികാരികളും ബന്ധങ്ങളുമൊക്കെയുള്ള ഒരാൾ. പോലീസും കോടതിയുമൊക്കെ കൈവിട്ട കേസുകൾ തീരുമാക്കാൻ കെൽപ്പുള്ളയാൾ. പഴയ സിദ്ദിഖ്-ലാൽ ഗോഡ്ഫാദർ തന്നെ.

 പണച്ചാക്കുകളായ കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങളും മാഫിയ പകപോക്കലുകളുമാണ് സിനിമയുടെ ഇതിവൃത്തം.കുടുംബത്തിന്റെ ഈ മാഫിയ ഡോൺ പരിവേഷത്തെ എതിർത്തിരുന്ന മകൻ, സാഹചര്യങ്ങളിൽ പെട്ട് ഒടുവിൽ സ്വന്തം പിതാവിനെ പോലെ Godfather ആയി മാറുന്നതാണ് സിനിമ.  Thrilling ആയിട്ടോ പൊതുവെ ഉള്ള ഒരു interesting story ആയിട്ടോ ഒന്നും ഒരു സാധാരണക്കാരന് തോന്നാനിടയില്ലാത്ത ഒരു വിഷയം. 

But,  എന്തുകൊണ്ട് Marlon Brando, ലിസ്റ്റിലെ രണ്ടാമത്തെ പേരുകാരനായി എന്നതിന് വ്യക്തമായ ഉത്തരം സിനിമ തരും. ഒരാളുടെ ജീവിതത്തിലെ സംഭവങ്ങൾ ക്യാമറയുമായി പിന്നാലെ നടന്ന് ഷൂട്ട് ചെയ്താൽ എന്നപോലെ പുള്ളി അഭിനയിച്ച് കളഞ്ഞു. ഡോൺ ആയിരിക്കുമ്പോഴും ഒടുവിൽ ശത്രുക്കളുടെ ആക്രമണത്തിനിരയായശേഷവും, പിന്നീട് പ്രായം ചെന്ന് മരണം വരിക്കുന്ന അവസ്ഥയും കക്ഷി പൊളിച്ചടുക്കി അഭിനയിച്ചു.

മൊത്തത്തിൽ  അത്ര interesting അല്ലാത്ത, എന്നാൽ മഹാ ബോറ് ഒന്നും അല്ലാത്ത ഒരു ഇടത്തരം സിനിമ .

Movie Review 17: The Cave - ദി കേവ്

The Cave

 ലോകത്തിലെ ഏറ്റവും വലിയ ഗുഹ ആയ വിയറ്റ്നാമിലെ Sơn Đoòng Cave ന് ഒരു പ്രത്യേകത ഉണ്ട്. സൂര്യപ്രകാശം ഇടവിട്ട് കയറുന്ന ഗുഹയ്ക്ക് സ്വന്തമായി ഒരു അന്തരീക്ഷവും തടാകവും നദിയും വനവും വരെ ഉള്ളിൽ ഉണ്ട്.

20 ലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടു എന്നു കരുതുന്ന ഈ ഗുഹയിൽ ഉള്ള river ന്റെ പേരാണ് ഗുഹയ്ക്കും- Sơn Đoòng -mountain river. ഗുഹ കണ്ടെത്തിയത് 1991 ൽ ഒരു കർഷകൻ ആണെങ്കിലും ആദ്യമായി ഗുഹയിൽ മനുഷ്യർ കയറിയത് 2009 ൽ മാത്രം.

അതായത് 20 ലക്ഷം വർഷമായി അന്തരീക്ഷത്തിൽ കാര്യമായ വത്യാസം വരാത്ത ഒരു ഇടം. അത്തരത്തിൽ ഒരു സ്ഥലത്ത് വിചിത്ര ജന്തുക്കൾ ഉണ്ടാവാം. വിചിത്രമായ രീതിയിൽ പരിണാമം സംഭവിച്ച ഭീകര സത്വങ്ങൾ ഉണ്ടാവാം.

യദാര്ത്ഥ ഗുഹയിൽ ഇതൊന്നും ഇല്ലെങ്കിലും അത്തരത്തിൽ ഒരു ഗുഹയിൽ പെട്ടുപോകുന്ന ഒരു സംഘം ആളുകളുടെ കഥയാണ് The Cave.

മലമുകളിൽ ഉള്ള ഒറ്റപ്പെട്ട ഒരു പള്ളി. പള്ളിയുടെ ഉള്ളിലൂടെ ഉള്ള വഴി ചെന്നെത്തുന്നത് ഒരു ഗുഹയിലേക്കാണ്. ഗുഹയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. പുരാതനമായ , പൂർണമായും നശിച്ചുപോയ പള്ളിയിലെ വിശ്വാസികൾ , തങ്ങളുടെ രക്ഷകനായ ദൈവം ഈ ഗുഹയിലാണെന്ന് വിശ്വസിച്ചിരുന്നു. ഗുഹയിൽ കയറിയ ആരും ഒരിക്കലും തിരിച്ചിറങ്ങിയിട്ടും ഇല്ല.

എങ്കിലും ഒരുസംഘം explorers ഗുഹയിലേക്ക് കയറാൻ തീരുമാനിക്കുന്നു.  കയറിയ ഉടനെ സംഭവിക്കുന്ന മലയിലെ ഒരു മണ്ണിടിച്ചിൽ, അവർ ഗുഹയിൽ പെട്ടുപോകാൻ കാരണമായി. പുറത്തേക്കുള്ള വഴി കണ്ടെത്താനായി അവർ ശ്രമമാരംഭിക്കുന്നു.

തുടർന്ന് കാണുന്നത് ഒരു ക്ളീഷേ സീൻ ആണ്.  Predator movie ഒരു ഗുഹയ്ക്കുള്ളിൽ സംഭവിക്കുന്നു.  ആളുകൾ ഓരോന്നോരോന്നായി വിചിത്രജീവിയുടെ ഇരയാകുന്നു . സംഘത്തലവൻ, ഗുഹയിൽ കാണുന്ന ഒരു parasite സൂക്ഷ്മ ജീവിയുടെ ആക്രമണത്തിനിരയാവുന്നു. തലവന്റെ ചിന്തകൾ സൂക്ഷ്‌മ ജീവിയുടെ നിയന്ത്രണത്തിലാണെന്നു കരുതുന്ന ചിലർ സംഘത്തിൽ നിന്ന് പിരിയുന്നു.

പറയത്തക്ക പുതുമകൾ ഒന്നും ഇല്ലാത്ത ഒരു ക്ളീഷേ Hollywood movie. Alien, Predator, Godzilla, Anaconda,Pirana അങ്ങനെ ഈ same Genre ഉം ആയി ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഒരുപക്ഷേ ബോറടിച്ചേക്കാം.





2019, മാർച്ച് 28, വ്യാഴാഴ്‌ച

Movie Review 16: Headhunters - ഹെഡ് ഹണ്ടെഴ്സ്

Headhunters.

കുഴപ്പമില്ലാത്ത ഒരു സിനിമ.
അത്ര പ്രതീക്ഷിക്കാത്ത ഒരു ക്ളൈമാക്‌സ്.
തുടക്കം മുതൽ അവസാനം വരെ ബോറടിക്കാത്ത സിനിമ.

  HeadHuntersഎന്ന റിക്രൂട്ട്മെന്റ് കമ്പനി നടത്തുന്ന  റോജർ ബ്രൗണ് എന്ന ആളാണ് കഥാനായകൻ. 
പലപല സ്ഥാപനങ്ങളിലേക്ക് കക്ഷിടെ കമ്പനി ആളെ റിക്രൂട്ട് ചെയ്ത് കൊടുക്കുന്ന പരിപാടി.

വളരെ വലിയ ആഡംബര ജീവിതം നയിക്കുന്ന ബ്രൗണിന് തന്റെ ബിസിനസ്സിൽ നിന്ന് കിട്ടുന്ന വരുമാനം പലപ്പോഴും ആവശ്യങ്ങൾക്ക് തികയാറില്ല. അതുകൊണ്ട് തന്നെ
ഇതു കൂടാതെ കക്ഷിക്ക് വേറൊരു ഏർപ്പാട് കൂടി ഉണ്ട്. അതാണ് മോഷണം.
തന്റെ കമ്പനിയുടെ തന്നെ Clients  ന്റെ കയ്യിലെ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു വിൽക്കുന്നു. മോഷണത്തിന് ശേഷം തിരിച്ചറിയപ്പെടാത്ത കോപ്പി ആ സ്ഥാനത്ത് വയ്ക്കും. അതിന് കക്ഷിയെ സഹായിക്കാൻ വീടുകളിലെ Security
surveillance നിയന്ത്രിക്കുന്ന  ഉദ്യോഗസ്ഥനും കൂടെയുണ്ട്-ഓവ്.
മീശമാധവനിലെ ലൈൻമാനെ പോലെ.
ആഡംബര ജീവിതം നയിച്ചിരുന്ന
ബ്രൗണും ഭാര്യയുമാടങ്ങുന്ന കുടുംബത്തിന് കുട്ടികളുണ്ടായിരുന്നില്ല. അവരുടെ ഏക സങ്കടവും അത് തന്നെയായിരുന്നു. ഒരിക്കൽ തന്റെ ഭാര്യയുടെ വകയായി നടത്തിയ ഒരു പാർട്ടിയിൽ അവർ ,ബ്രൗണിനെ തന്റെ സുഹൃത്തായ ക്ലാസ് ഗ്രേവ് എന്നൊരാളെ പരിചയപ്പെടുത്തുന്നു.
 ക്ലാസ് ഗ്രേവിന്റെ അടുത്ത് വളരെ വിലപിടിപ്പുള്ള ഒരു പെയിന്റിംഗ് ഉണ്ടെന്നു റോജര്‍ തന്റെ ഭാര്യയില്‍ നിന്ന് അറിയുന്നു. തുടര്‍ന്ന്  റോജര്‍ അത് മോഷ്ടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.

ആ മോഷണത്തിന് ശേഷം വീട്ടിലെത്തിയ റോജര്‍ പിറ്റേ ദിവസം രാവിലെ തന്റെ കാറിനുള്ളില്‍ തന്റെ സഹായി ആയ ഓവ് മരിച്ചു കിടക്കുന്നത് കാണുന്നു. തുടര്‍ന്നങ്ങോട്ടുള്ള റോജറിന്റെ ഓട്ടമാണ് ഈ സിനിമ . ക്ലാവ് ഗ്രേവ് യഥാര്‍ത്ഥത്തില്‍ ആരാണ് ? അയാള്‍ എന്തിനാണ്  റോജറിനെ പരിചയപ്പെടുന്നത് ? 

അത്യാവശ്യം ബോറടിക്കാത്ത രീതിയിൽ അവസാനം വരെ കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ സിനിമ.

Movie Review 15: Fight Club - ഫൈറ്റ് ക്ലബ്

Fight Club

ഹോ.
അറുബോറൻ കഥ .  A weird story.  ബോറൻ   ആഖ്യാനം.  പ്രതീക്ഷിക്കാൻ സാധ്യതയില്ലാത്തത് എങ്കിലും കണ്ടുമടുത്ത ക്ളൈമാക്‌സ് ട്വിസ്റ്റ്.
   imdb rating ഒക്കെ കണ്ടാൽ കണ്ണ് തള്ളും.

ജോലിയുടെ സ്ട്രെസ്സ് കൊണ്ട് ഉറക്കം നഷ്ടപ്പെട്ട യുവാവാണ് കഥാനായകൻ.  ഒരു  sleeping pilll ൽ  തീരാവുന്ന കേസ് , അത് പോകുന്ന പോക്ക് മുതലാണ്  വിചിത്രമായ കഥയുടെ തുടക്കം.

മനസ്സമാധാനം നഷ്ടമായതാണ് നായകന്റെ ഉറക്കം പോകാൻ കാരണം . തുടർന്ന് കക്ഷി മനസമാധാനം തേടി പല സ്ഥലങ്ങളിലും അലയുന്നു. ക്യാൻസർ രോഗികളുടെ കൂട്ടായ്മയിൽ , തനിക്ക് ക്യാന്സറാണെന്ന വ്യാജേന കക്ഷി നുഴഞ്ഞുകയറുന്നു. കാരണം കേട്ടാൽ  ..

എന്താ പറയുക .

മൂക്കത്ത് വിരൽ വെക്കും.

ക്യാൻസർ രോഗികളുടെ കൂട്ടായ്മയിൽ അവർ മീറ്റിങ്ങ് കൂടുമ്പോൾ ഓരോരുത്തരായി  ത ങ്ങളുടെ രോഗം മൂലം ജീവിതത്തിൽ അവർ അനുഭവിക്കേണ്ടി വന്ന കഷ്ടതകൾ വിവരിക്കുന്നു. ഇത് കേൾക്കുമ്പോ നായകനു ഒരു മന:സുഖം!!
അങ്ങനെ കക്ഷി ക്ക് ഉറക്കം കിട്ടുന്നു.

എപ്പടി?


ഇനിയാണ് അതിലും weird twist. ജോലി സംബന്ധമായ യാത്രയിൽ കക്ഷിക്ക് ടെയ്‌ലർ ഡർഡൻ എന്നൊരു സുഹൃത്തിനെ കിട്ടുന്നു.

കക്ഷിക്ക് സോപ്പ് ഉണ്ടാക്കി വിക്കുന്ന ബിസിനസ്സ് ആണ്.

യാദൃശ്ചികമായി ഒരു ദിവസം കഥാനായകന്റെ വീട് സ്‌ഫോടനത്തിൽ നശിക്കുന്നു. കക്ഷി സുഹൃത്തായ റെയ്‌ലറിനോട് താമസിക്കാൻ ഒരിടം പരിചയമുണ്ടോ എന്നന്വേഷിച്ചു. ടെയ്‌ലർ മറ്റൊരു ഐഡിയ പറഞ്ഞു.തന്നോടൊപ്പം തന്റെ വീട്ടിൽ കഴിയാം. ഒരു കണ്ടീഷൻ. ഇടയ്ക്ക് പരസ്പരം അടി ഉണ്ടാക്കണം അടിയെന്നാൽ നല്ല പൊളപ്പൻ സ്റ്റണ്ട്..

ആഹാ.. നല്ല ഏർപ്പാട്. നായകനും സംഗതി പിടിച്ചു. ഓഫീസിൽ പോകുന്നു. തിരിച്ചു പുതിയ വീട്ടിലേക്ക് വരുന്നു. കൂട്ടുകാരനൊപ്പം അടി ഉണ്ടാക്കുന്നു.
This is his entertainment.

രോഗി കളുടെ കഥ കേൾക്കാൻ പോകുന്ന ഏർപ്പാട്, പുതിയ വിനോദം കിട്ടിയതോടെ കക്ഷി ഉപേക്ഷിച്ചു.

വൈകുന്നേരങ്ങളിൽ തങ്ങളുടെ വീട്ടിൽ വെച്ച് നടക്കുന്ന ഈ മനഃശാന്തി അടിപിടി കലാപരിപാടി, ക്രമേണ പ്രശസ്തമാവുകയും അംഗങ്ങളായ ആളുകളുടെ എണ്ണം വർദ്ധിച്ചുവരുകയും പലപല നഗരങ്ങളിലും ഇതിനു ശാഖകൾ ഉണ്ടാവുകയും ഒക്കെ ചെയ്യുന്നു.

ഇതാണ് Fight Club.
ക്യാൻസർ വാർഡിൽ വെച്ച് ഇതേ രീതിയിൽ കഥ കേൾക്കാൻ വന്ന ആളാണ് നായിക!

പിന്നീട്, കഥയിൽ ഇതേ രീതിയിലുള്ള , ദഹിക്കാൻ പ്രയാസമുള്ള കുറെ കാര്യങ്ങൾ സംഭവിക്കുന്നു. ഒടുവിൽ കണ്ട് മടുത്ത രീതിയിലുള്ള ഒരു twist ഉം.

8.8 imdb റേറ്റിങ്ങും ഒട്ടനവധി നിരൂപക പ്രശംസയും ഓസ്കാർ നോമിനേഷനും ബ്രാഡ് പിറ്റ് പോലുള്ള പ്രമുഖരും...


എന്ത് തേങ്ങ ഉണ്ടായിട്ടും ഒരു കാര്യോം ഇല്ല.
പടം ഇഷ്ടപ്പെട്ടേ ഇല്ല.
ഇതു വരെ കണ്ടതിൽ ഏറ്റവും ബോറ് പടമാണെന്ന് തോന്നുന്നു.

Movie Review 14: The Shutter Island - ദി ഷട്ടർ ഐലന്റ്

The Shutter Island

 ക്ളീഷേ ക്ളൈമാക്സുമായി വീണ്ടുമൊരു സിനിമ. വളരെ ഈസി ആയി ഊഹിക്കാൻ കഴിയുന്ന കഥ,ക്ളൈമാക്‌സ്.

സമുദ്രത്തിലെ ഒറ്റപ്പെട്ട ഒരു ദ്വീപായ ഷട്ടർ ഐലന്റിൽ ഒരു മാനസിക രോഗ ആശുപതി ഉണ്ട്. വളരെ അക്രമകാരികളും അപകടകാരികളുമായ മാനസിക വിഭ്രാന്തിയുള്ളവരെ ചികിത്സിക്കാനായി ഈ ദ്വീപിൽ ഒരു ഹോസ്പിറ്റൽ ഉണ്ട്.
കരയിലെ ആശുപത്രികളിൽ ചികിത്സിക്കക്കാനാകാത്ത വിധം അപകടകാരികളായ രോഗികളെ ആണ് അവിടെ ചികിത്സിക്കാനായി കൊണ്ടുവരാറ്. ചാടിപ്പോയാൽ ആളുകളെ കൊല്ലാനും മാത്രം മാനസിക വിഭ്രാന്തിയുള്ളവരെ.

 ആകെ ഈ ചെറിയ ദ്വീപിൽ ഉള്ള ഒരേ ഒരു സംഗതി ഈ ഹോസ്പിറ്റലും അതിലെ ഡോക്ടർ, കാവൽക്കാർ തുടങ്ങിയ ജീവനക്കാരും പിന്നെ രോഗികളുമാണ്. ദ്വീപിലേക്ക് വരാനും ദ്വീപിൽ നിന്ന് പോകാനുമുള്ള  ഒരേ ഒരു മാർഗം ആശുപത്രിയുടെ നിയന്ത്രണത്തിൽ ഉള്ള ഒരു ബോട്ടാണ്. ചുറ്റും പാറക്കെട്ടുകൾ നിറഞ്ഞ ദ്വീപിന്റെ ഒരേ ഒരു തീരപ്രദേശത്തുള്ള ഒരു ബോട്ട് മാത്രം.

   ഒറ്റപ്പെട്ട ദ്വീപ് ആയതുകൊണ്ട് തന്നെ സെല്ലിൽ നിന്നും ചാടിപ്പോകുന്ന രോഗികൾക്ക് മറ്റെങ്ങോട്ടേക്കും രക്ഷപെടാൻ സാധ്യത ഇല്ലായിരുന്നു.
മാത്രമല്ല , ആശുപത്രിക്ക് ചുറ്റും ഇലക്ട്രിക്കൽ സെക്യൂരിറ്റിയും കാവൽക്കാരും ഒക്കെ ഉണ്ട്.


എന്നാൽ എല്ലാ തടസ്സങ്ങളും നീക്കി സെല്ലിൽ നിന്നും അത്യന്തം അപകടകാരിയായ ഒരു സ്ത്രീ രക്ഷപ്പെടുന്നു. സ്വന്തം മക്കളെയും ഭർത്താവിനെയും കൊന്ന് ഭക്ഷിച്ച അത്യന്തം അപകടകാരിയായ സ്ത്രീ.
ദ്വീപ് മുഴുവൻ അരിച്ച്പെറുക്കിയിട്ടും ആളെ കണ്ടെത്തിയിരുന്നില്ല. ഒടുവിൽ തിരോധാനം അന്വേഷിക്കാനായി പോലീസ് ഉദ്യോഗസ്ഥരായ 2 പേര് ദ്വീപിൽ എത്തിച്ചേരുന്നു..
തുടർന്ന് അവരുടെ അന്വേഷണവും ഒടുവിൽ സംഭവിക്കുന്ന ട്വിസ്റ്റും ആണ് സിനിമയിലുള്ളത്.

ഇതിനു മുൻപും കണ്ടിട്ടുള്ള വിധം narration ആയതുകൊണ്ടാവാം ,സിനിമ പകുതി കഴിയുമ്പോഴേക്കും ക്ളൈമാക്‌സ് ഉൾപ്പടെ ഏകദേശം ബാക്കി മുഴുവൻ ഊഹിക്കാം .

ഡി കാപ്രിയോ ടെ അഭിനയം ഒക്കെ എടുത്ത് പറയാവുന്ന സംഗതി ആണ്.  Hugh Jackman നെ ഒക്കെ അപേക്ഷിച്ച് എത്രമാത്രം റിയലിസ്റ്റിക് ആണ് കക്ഷി ടെ പ്രകടനം എന്നത് പ്രത്യേകം നമ്മൾ ശ്രദ്ധിക്കും.

Movie Review 13: The Usual Suspects - ദി യൂഷ്വൽ സസ്‌പെക്ടസ്

The Usual Suspects

Another average movie with almost predictable climax.
  പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള അഞ്ച് ക്രിമിനലുകൾക്ക് കിട്ടുന്ന ഒരു Task, അത് അവർ ചെയ്തു തീർക്കുമ്പോൾ ഉണ്ടാകുന്ന തീരെ പ്രതീക്ഷിക്കാത്ത (എന്ന് അവകാശപ്പെടുന്ന) ക്ളൈമാക്‌സ്.

NewYork നഗരത്തിൽ വരുന്ന ഒരു കാർഗോ ഷിപ് ൽ  നടക്കുന്ന ഉഗ്രസ്ഫോടനത്തോടെയാണ് സിനിമയുടെ ആരംഭം. ഷിപ്പിലെ അനേകം പേർ കൊല്ലപ്പെടുന്നു. സ്വാഭാവികമായും
സാധാരണയായി നഗരത്തിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തി, ഈ കേസിൽ സംശയിക്കപ്പെടും. അങ്ങനെ പോലീസ് സംശയിക്കുന്ന റോജർ കിന്റ് എന്ന വ്യക്തിയെ ചോദ്യം ചെയ്യുന്നിടത്താണ് സിനിമയുടെ ആരംഭം.
 ചോദ്യം ചെയ്യലിൽ റോജർ കഥ പറയുന്നു.
മറ്റ് 4 ക്രിമിനലുകളെ പരിചയപ്പെടുന്ന റോജർ,പിന്നീട് ഈ 5 പേരും ചേർന്ന്,
പോലീസിനിട്ട് പണി കൊടുക്കാനായി , പോലീസ് നഗരത്തിൽ ചെയ്യുന്ന കള്ളക്കടത്തിന്റെ, മയക്കുമരുന്ന് കടത്തിന്റേതായി അവർക്ക് കിട്ടുന്ന പ്രതിഫലം കൊള്ളയടിക്കുന്നു. നിയമപരമായി ഒന്നും ചെയ്യാനാവാതെ പോലീസ് നിസ്സഹയരാവുന്നു.
അവരുടെ ഈ ഓപ്പറേഷൻ സക്‌സസ് ആയതറിഞ്ഞ മറ്റൊരു അധോലോക രാജാവ്, കൈസർ സോസേ, തന്റെ ഏജന്റ് ആയ വക്കീൽ മുഖേന ഇവരെ പുതിയൊരു ടാസ്‌ക് ഏൽപ്പിക്കുന്നു.

ക്ളൈമാക്‌സ് നമ്മൾ പ്രതീക്ഷിക്കും. ഇതുപോലെ ക്ളൈമാക്‌സ് മലയാളം സിനിമയിൽ ഉൾപ്പടെ വന്നിട്ടും ഉണ്ട്. ഇത്രമാത്രം നിരൂപക പ്രശംസയ്ക്കുള്ള വകുപ്പ് പടത്തിൽ ഉണ്ടോ എന്ന് സംശയമാണ്.

Movie Review 12: The Prestige - ദി പ്രസ്റ്റീജ്

the prestige

 The Story of Competition between 2 Magicians.
 നഗരത്തിലെ പ്രശസ്തരായ 2 മജീഷ്യന്മാരുടെ ഇടയിൽ നടക്കുന്ന മത്സരത്തിന്റെ കഥയാണ് സിനിമ പറയുന്നത്. പുതുതായി അവരവരുടെ exclusive ട്രിക്കുകൾ കണ്ടെത്താനും അങ്ങനെ കൂടുതൽ പ്രശസ്തി നേടാനുമുള്ള മത്സരം നടത്തുന്ന 2 magicians.  ഒരാൾ കണ്ടെത്തുന്ന ട്രിക്ക് , അടുത്ത ആൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകാൻ തയാറാവുന്ന 2 പേര്.

ഒടുവിൽ ഒരാൾ കണ്ടെത്തുന്ന വിദ്യ സ്വായത്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. 19th century യിലെ
പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന നിക്കോളാസ് ടെസ്ല സിനിമയിലെ ഒരു കഥാപാത്രമായി വരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ആദ്യാവസാനം ബോറടിപ്പിക്കാതെ കൊണ്ടുപോകുന്ന കുഴപ്പമില്ലാത്ത ഒരു സിനിമ.
 Christopher Nolan ,Hugh Jackman,..
പ്രശസ്തരുടെ കോംബോ..

Movie Review 11: The Wailing - ദി വൈലിങ്

The Wailing

ഇന്ന് കണ്ട പടത്തിന്റെ പോസ്റ്ററാണ്.

എന്നാ കിടിലം അഭിപ്രായങ്ങളാ എഴുതി വച്ചേക്കണേ അല്ലെ.


എന്നാ സിനിമ വെറും ചാത്തൻ ഐറ്റം ആണ്. ക്ളൈമാക്സിൽ ചെറിയൊരു Twist ഉണ്ടെന്നതൊഴിച്ചാൽ പ്രത്യേകിച്ച് കേമം എന്നു പറയാൻ ഒന്നുമില്ല. ഒരു കുഞ്ഞു കൊച്ചിന്റെ കിടിലം അഭിനയം ഉണ്ട്.

വേറൊരു മങ്ങാത്തൊലിയും ഇല്ല. ഒരുമാതിരി വിനയന്റെ ആകാശഗംഗ പോലെ ഒരു കഥയും .
ബാലഭൂമിയിലെ കഥ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് അവസാനം വരെ കണ്ടിരിക്കാം.
തീരെ ബോറടിപ്പിക്കില്ല എന്നൊന്നും പറയാൻ പറ്റില്ല.

ധൈര്യം ഒന്നും ഇല്ലാത്ത ഒരു പാവത്താൻ പോലീസ് ഓഫീസർ.
പുള്ളീടെ ഗ്രാമത്തിൽ പെട്ടെന്നു ഒരു ദിവസം മുതൽ ആളുകൾ മരിക്കാൻ ആരംഭിക്കുന്നു. മരിക്കുന്നതിന് മുമ്പ് ആളുകൾക്ക് ഭ്രാന്തിന്റെയും മറ്റ് ലക്ഷണങ്ങളും കണ്ട് തുടങ്ങുന്നുണ്ട്.
പ്രദേശത്ത് അടുത്തിടെ താമസത്തിനെത്തിയ, കാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ജപ്പാൻ കാരനിൽ ആണ് കേസ് അന്വേഷണം ചെന്നെത്തി നിൽക്കുന്നത്. ആളൊരു നിഗൂഢത നിറഞ്ഞ വ്യക്തിയാണ്.
പ്രശ്നങ്ങൾ തന്റെ കുടുംബത്തെയും ബാധിക്കാൻ തുടങ്ങുമ്പോ അതിനെതിരെ പോരാടാനിറങ്ങുന്ന പോലീസുകാരന്റെ കഥ ആണ് സിനിമ.

അത്ര  ഇഷ്ടപ്പെട്ടില്ല. പൊട്ട കഥയും ബോറൻ മേക്കിങ്ങും. ഒരു സസ്പെൻസ് പോലും അല്ല, അതിനുള്ള സ്കോപ്പ് ഒക്കെ ഉണ്ടെങ്കിലും.

Movie Review 10: Toy Story 1 - ടോയ് സ്റ്റോറി 1

Toy Story 1

കഥയിൽ അല്ലാതെ ഒട്ടനവധി പ്രത്യേകതകൾ ഉള്ള സിനിമ.
 1995 ൽ പുറത്തിറങ്ങിയ ലോകത്തിലെ ആദ്യ 3D Animation സിനിമ.
Walt Disney Studios അതിനു തൊട്ട് മുൻപത്തെ വർഷം ആയിരുന്നു The Lion King(which was a 2d animation film)  പുറത്തിറക്കിയത്.
  Walt Disney Studios ന്റെയും Stephen Spilberg  ന്റെ DreamWorks studios ന്റെയും ഒക്കെ 2ഡി സിനിമകൾക്ക് അന്ത്യം കുറിച്ച സിനിമ, ആദ്യ ചിത്രവുമായി Pixar Animation studio യുടെ ഉദയം, അങ്ങനെ ഒരുപാട് പ്രത്യേകതകൾ..

 പിന്നീട്  Pixar, Marvel എല്ലാത്തിനെയും  Disney acquire ചെയ്തത് വേറെ ചരിത്രം.


Toy Story 1.

 ഒന്നാമത്തെ പടം ആയിട്ടും നല്ല ക്വാളിറ്റി അനിമേഷൻ, ഒരു different thought Story ഒക്കെ ഉള്ള, കുഴപ്പമില്ലാത്ത സിനിമ. ആദ്യ 3d ആനിമേഷൻ ചിത്രമാണിതെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും.
InsideOut ഒക്കെ പോലെ കഥയിൽ വലിയ Ideas ഒ, അല്ലെങ്കിൽ  Creative thought ഒ, ഒന്നും ഇല്ല. But, It was an interesting movie.  (its ridiculous to compare a '95 movie with a 2015 movie).

 ആദ്യാവസാനം ബോറടിക്കാതെ കണ്ടിരിക്കാം. Also, I think the movie aims under teenagers.  Coz,  ഒരു കുട്ടിയുടെ കളിപ്പാട്ടങ്ങൾക്ക് ജീവൻ വെച്ചാൽ അവരുടെ ലോകം എങ്ങനിരിക്കും, അവിടെ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ഇതൊക്കെയാണ് സിനിമയുടെ topic.
 സ്വാഭാവികമായും കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുന്ന കുട്ടികൾക്കാവുമല്ലോ അത് കൂടുതൽ interesting ആയി തോന്നുക.
But, മറ്റുള്ള കാഴ്‌ചക്കാരെയും ബോറടിപ്പിക്കാതെ Climax വരെ കൊണ്ടോവാൻ സിനിമയ്ക്ക് സാധിച്ചു.
 A good movie.

Movie Review 9: Old Boy - ഓൾഡ് ബോയ്

Old Boy

Twist Series ൽ നിന്ന് എടുത്ത് കാണാം ന്ന് തീരുമാനിച്ചു. വേണ്ടാർന്നു. പടം മോശം ആയതുകൊണ്ടല്ല.Topic ന്റെ തീവ്രത. കൈകാര്യം ചെയ്തിരുന്ന രീതി.

ബല്ലാത്ത ജാതി സിനിമ. ബല്ലാത്ത ജാതി ക്ളൈമാക്‌സ്. ഇതിപ്പോ നല്ലതാണോ അതോ മോശമാണോ എന്ന് ചോദിച്ചാൽ , മറ്റേ IFFK യിൽ Kim Ki duk ന്റെ ചില സിനിമേടെ അഭിപ്രായം ചോദിക്കുന്ന പോലിരിക്കും.  Incest എന്ന Topic നെ ആഴത്തിൽ ഉളികൊണ്ട് കൊത്തി വച്ചിരിക്കുന്നു സിനിമയിൽ.

 വെള്ളമടിച്ച് പോലീസ് കസ്റ്റഡിയിലായ നായകനെ ജാമ്യത്തിലിറക്കാനെത്തുന്ന സുഹൃത്തിന്റെ സീനോടെ ആണ് സിനിമ ആരംഭിക്കുക. തന്റെ കുഞ്ഞു മകളുടെ പിറന്നാളാണ്. അത് കക്ഷി ആഘോഷിച്ചതാണ് . കയ്യിൽ അവൾക്കായി സമ്മാനവുമുണ്ട്. വെളുത്ത പഞ്ഞിക്കെട്ട് പോലെ രണ്ട് മാലാഖ ചിറകുകൾ ഉള്ള ഒരു ഉടുപ്പ്. അത്  ധരിച്ച് അവൾ മാലാഖയെപ്പോലെ പറന്നു നടക്കുന്നത് അയാൾ സുഹൃത്തിനോട് പറയുന്നു. സ്റ്റേഷനിൽ ആയിപോയതിനാൽ നേരം ഒരുപാട് വൈകി.  സമ്മാനം വാങ്ങിയ വിവരം വിളിച്ചറിയിക്കാൻ അവർ ഒരു ഫോണ് ബൂത്തിൽ കയറി വീട്ടിലേക്ക് വിളിച്ച് ഉടനെ എത്തും എന്ന് പറയുന്നു. പുറത്ത് നല്ല മഴപെയ്യുന്നു. തിരക്കുള്ള റോഡിന്റെ അരിക്. പിറന്നാൾ ആശംസകൾ നേരാൻ നായകന്റെ കയ്യിൽ നിന്നും, സുഹൃത്ത് ഫോണ് വാങ്ങി. ആശംസകൾ നേർന്ന് കഴിഞ്ഞപ്പോൾ കുട്ടിയുടെ കയ്യിലെ ഫോണ്, അവളുടെ അമ്മ വാങ്ങി. സുഹൃത്ത് ഫോണ് നായകന് കൈമാറാനായി തിരിഞ്ഞു നോക്കുന്നിടം മുതലാണ് സസ്പെൻസ് ആരംഭിക്കുന്നത്. കഥയും.
ആൾ അവിടെ ഇല്ല..

കൊറിയൻ ക്വാളിറ്റി സിനിമയിൽ ഉണ്ടെന്ന് പ്രത്യേകം പറയണ്ടല്ലോ. എന്താ സംഭവം, എന്തിനു വേണ്ടി ന്ന് ഒന്നും അവസാനം വരെ ഒരു പിടിയും കിട്ടില്ല. അവസാനം എല്ലാത്തിനും നല്ല വ്യക്തമായ ഉത്തരവും കിട്ടും.

നിഷ്കളങ്കൻ എന്നു തോന്നുന്ന ഒരാളോട് കാണിക്കുന്ന പ്രതികാരമാണ് സിനിമയുടെ ഇതിവൃത്തം.
ബോറടിക്കാതെ കണ്ടിരിക്കാവുന്നതും എന്നാൽ ക്ളൈമാക്സിനോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് തോന്നുന്നതുമായ ഒരു സിനിമ.

Movie Review 8: KungFu Panda 1 - കുങ്ഫു പാണ്ട 1

KungFu Panda 1

 Now , that was a good movie.
We can say it as a kind of inspiration movie, motivation movie etc . a positive story, interesting comedies,  and wonderful fight scenes. N I felt this type of fighting in an animation film is a different thought. Jackie Chan dubbed for one of the character in the story, probably he may helped for the action sequences.

A good Action Animation film .

KungFu Panda 2

 സാധാരണ  Animation Movies ൽ ലോജിക് നു വലിയ പ്രാധാന്യമില്ലെങ്കിലും ചില കാര്യങ്ങളിൽ ഒരുവിധം എല്ലാ അനിമേഷൻസും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഉദാഹരണത്തിന് Walt Disney Cartoos.  Duck Tales Animation series ൽ കോടീശ്വരനായ Character, Uncle Scrooge, ഒരു Duck, താറാവ് ആണ്. Uncle Scrooge ന്റെ 3 മരുമക്കൾ ആയ hui ,lui ,dui  എന്നിവരും സ്വാഭാവികമായും  Ducks ആണ്. Mickey യും സുഹൃത്ത് Minny യും  Mice ആണ്.

KungFu Panda 1 ലെ ഒരു പ്രധാന കല്ലുകടിയും ഇതായിരുന്നു: അതിലെ പാണ്ടയുടെ അച്ഛൻ ഒരു Goose ആണ്!
എവിടെയോ ഒരു ചെറിയ logic issue feel ചെയ്‌തെങ്കിലും, വേറൊരു രീതിയിൽ അതിനെ എടുത്ത് അഡ്ജസ്റ്റ് ചെയ്തു.,ഒരു സിനിമയിൽ ദുൽക്കർ സൽമാന്റെ അച്ഛനായി അഭിനയിക്കാൻ മമ്മൂട്ടി തന്നെ വരണം എന്ന് വാശി പിടിക്കുന്നതിൽ കാര്യമില്ലല്ലോ. ആ റോൾ ആർക്കും ചെയ്യാം. അതുപോലെ ഇവിടെയും ആണെന്ന് ഓർത്തു.
But, Kung Fu panda 2 gave the  answer.
There is a reason for that and the story of second part reveals that.
The second part is Better than 1st, creative ideas, and funny comedies that make us laugh, a good story, good action,
And interesting narration of the story.
 മൊത്തത്തിൽ Kung Fu Panda 1&2,
  രസകരമായി അവതരിപ്പിച്ചിരിക്കുന്ന തരക്കേടില്ലാത്ത Story  ഉള്ള നല്ല സിനിമകൾ ആണ്.  Part 2, കൂടുതൽ മികച്ചതായി തോന്നി.  Part 1, character development നു കൂടി ഉപയോഗിച്ചിരിക്കുന്നത് കൊണ്ടാകാം.  ആകുകൊണ്ട് തന്നെ Part 2 ൽ നേരിട്ട് Action story യിലേക്ക് കടന്നാൽ മതിയല്ലോ.

ഒറ്റ ഇരുപ്പിന് തന്നെ 2 സിനിമയും കാണാൻ തോന്നിപ്പിക്കുന്ന Narration ആയതുകൊണ്ട് 2 ഉം കണ്ടു.

2019, മാർച്ച് 27, ബുധനാഴ്‌ച

Movie Review 7: Moana - മോന

Moana

 വളരെ പ്രതീക്ഷയോടെ ആണ് വീണ്ടും Animation Film ലേക്ക് തിരിഞ്ഞത്. മികച്ച ഐഡിയകൾ കാണാൻ. രസകരമായ അതിന്റെ  Representation കാണാൻ. വളരെ വിലപിടിപ്പുള്ള  Messages ,കഥയിൽ ഇഴുകിച്ചേർത്തിരിക്കുന്നത് കാണാൻ.മികച്ച കഥ കേൾക്കാൻ.
 Wall E, Horton, InsideOut  എന്നിവയിൽ നിന്ന്  Moana യിലേക്കെത്തുമ്പോ ഇതൊക്കെ ആയിരുന്നു മനസ്സിൽ.

ഒടിയന്റെ ഹൈപ്പ് പോലെ ആയിപ്പോയി കാര്യങ്ങൾ എന്നു പറഞ്ഞാൽ മതിയല്ലോ. 
 Moana. സിനിമ മൊത്തത്തിൽ ബോറല്ലായിരുന്നു, കണ്ടിരിക്കാം. അത്രമാത്രം. ഒരു ചെറിയ കുട്ടിക്കഥ. അത് മാന്യമായി Animate ചെയ്ത് സിനിമയാക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഐഡിയകൾ ഒന്നുമില്ല. പ്രത്യേകിച്ച് ഒരു നല്ല മെസ്സേജ് എന്നൊന്നും പറയാൻ അതിൽ ഇല്ല.
'ധൈര്യം നൽകുന്നു' എന്നൊക്കെ ഒരു Mesaage ഉണ്ട് എന്നു പറഞ്ഞാലും അതിനെ മനസ്സിൽ തങ്ങി നില്ക്കുന്ന രീതിയിലുള്ള അവതരണമൊന്നുമില്ല. വേറെ പ്രത്യേകത ഒന്നും ഇല്ല.
ചെറിയൊരു കഥ. അതിന്റെ അനിമേഷൻ. കാണുന്നു, മറക്കുന്നു. അത്രമാത്രം.

Movie Review 6: El Cuerpo - The Body - ദി ബോഡി

El Cuerpo - The Body
 
കൊള്ളാം. കുറച്ച് അധികം നാടകീയമായിപ്പോയ ക്ളൈമാക്‌സ് എന്നതൊഴിച്ചാൽ നല്ല പടം.

ഒരുപക്ഷേ ഞാൻ ആദ്യമായിട്ട് കാണുന്ന സ്പാനിഷ് പടം ഇതാവും.

മോർച്ചറിയിൽ നിന്ന് ഓടിവരുന്ന watcher നു സംഭവിക്കുന്ന ആക്സിഡന്റിൽ ആണ് സിനിമ ആരംഭിക്കുന്നത്. ഫസ്റ്റ് സീൻ മുതൽ തന്നെ സസ്പെൻസ്! സിനിമയുടെ അവസാന സെക്കന്റ് വരെ നീളുന്ന സസ്പെൻസ്.  അതുവരെ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് സംഭവിക്കുന്നത്, എന്തിനുവേണ്ടിയാണ്.. ഒന്നും ഊഹിക്കാൻ പോലും പറ്റില്ല.

ആക്സിഡന്റിനെ കുറിച്ചന്വേഷിക്കാനെത്തുന്ന പോലീസ്, മോർച്ചറിയിൽ നിന്നും ഒരു
മൃതദേഹം മോഷണം പോയിരിക്കുന്നതായി മനസ്സിലാക്കുന്നു. അന്ന് ഉച്ചയ്ക്ക് മരിച്ച സ്ത്രീയുടെ ശരീരം.

 ശരീരത്തിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞിരുന്നില്ല.  തുടർന്ന് മൃതദേഹത്തെപ്പറ്റിയുള്ള അന്വേഷണം, മരണകാരണം അന്വേഷിക്കുന്ന പോലീസ്, അതിനെ തുടർന്ന് വെളിവാക്കുന്ന ഹൊറർ മൂഡ് ഉള്ള സസ്പെൻസ് ത്രില്ലർ കഥ.
ഒട്ടും ബോറടിക്കാതെ, അവസാനം വരെ നീളുന്ന കഥയിൽ അവസാനം തീരെ പ്രതീക്ഷിക്കാത്ത ഒരു ക്ളൈമാക്‌സ്.

മൊത്തത്തിൽ കൊള്ളാവുന്ന ഒരു പടം.

Movie Review 5: The Curious Case of Benjamin Button - ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ

The Curious Case of Benjamin Button.

   ഇതുവരെ കണ്ട ചിത്രങ്ങൾ പിടിച്ചിരുത്തുന്ന തരത്തിലുള്ള ആഖ്യാന രീതിയും സസ്പെന്സും ത്രില്ലറും ഒക്കെ ആയ ഐറ്റംസ് ആയതുകൊണ്ടാവാം..
ഓസ്കാർ വരെ നേടിയ ഐറ്റം ആയിട്ടും ഇത് അത്ര സുഖിക്കാതെ പോയത്.
അത്ര വത്യസ്തം എന്നൊന്നും പറയാനാകാത്ത ഒരു Thought.  അതിൽ പറയത്തക്ക വത്യസ്തതകൾ ഒന്നും ഇല്ലാതെ സാധാരണ രീതിയിൽ മുന്നോട്ട് പോകുന്ന കഥ. കാണുന്ന പ്രേക്ഷകന് പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാനില്ലാതെ നിർ വികാരനായി ഇരുന്ന് പടം കണ്ടിട്ട് എഴുന്നേറ്റ് പോകാം.

മനുഷ്യൻ ജനിക്കുന്നു. വളരുന്നു. ശൈശവം,ബാല്യം, കൗമാരം,യൗവ്വനം,വാർദ്ധക്യം എന്നീ അവസ്ഥകളിലൂടെ കടന്ന് ഒടുവിൽ മരണം സംഭവിക്കുന്നു.
എന്നാൽ, എന്താവാം ഈ പ്രക്രിയ ഒന്നു തിരിച്ച് നടന്നാൽ?
വൃദ്ധനായി ജനിച്ച്, കാലം കഴിയുമ്പോ യുവാവായി മാറി, പിന്നീട് കൗമാരത്തിലേക്കും ബാല്യത്തിലേക്കും ഒടുവിൽ ശൈശവത്തിലെത്തി മരിക്കുന്ന ഒരവസ്ഥ.
കൊള്ളാം, അല്ലെ.
എന്നാൽ ഈ ഒരൊറ്റ വത്യസ്ഥത അല്ലാതെ ചിത്രത്തിൽ പ്രത്യേകിച്ചൊന്നും തന്നെ ഇല്ലാതെ പോയി.

ആശുപത്രി കിടക്കയിൽ കിടക്കുന്ന വൃദ്ധയായ അമ്മയ്ക്ക് മകൾ, ഒരു ഡയറി വായിച്ച് കൊടുക്കുനിടത്താണ് സിനിമ ആരംഭിക്കുന്നത് .

വൃദ്ധനായ ഒരാളുടെ ശരീരപ്രകൃതവുമായി ജനിക്കുന്ന കുട്ടി. വാർദ്ധക്യം നിറഞ്ഞ ജനനത്തിൽ തന്നെ അമ്മമരിക്കുന്ന കുട്ടിയെ അവന്റെ അച്ഛൻ കുട്ടികളില്ലാത്ത ദമ്പതിമാരുടെ വീട്ടിലുപേക്ഷിക്കുന്നു. ജനിച്ച കുട്ടിയുടെ ചുക്കിചുളിഞ്ഞ ശരീരവും അയാളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാവാം. 'പടുകിഴവന്റെ ശരീരാവസ്ഥ, എപ്പോ വേണമെങ്കിലും മരണം സംഭവിക്കാം' എന്നുള്ള ഡോക്ടറുടെ മുന്നറിയിപ്പ് പാടെ അവഗണിച്ച് തങ്ങളുടെ മകനായിട്ട് തന്നെ അവനെ ആ ദമ്പതികൾ 'വളർത്തുന്നു'(അതോ ,ചെറുപ്പമാക്കുന്നു എന്ന് പറയണോ!). -ബെഞ്ചമിൻ എന്ന പേരിട്ട്.

പത്ത് പന്ത്രണ്ട് വയസ്സിൽ ഒരു 80-85 കാരന്റെ ശരീരം ഒരാൾക്ക് ഉണ്ടായാൽ പ്രതീക്ഷിക്കാവുന്ന ചില അവഗണനകളും ബുദ്ധിമുട്ടുകളും സ്വാഭാവികമായും സിനിമയിൽ കാണിക്കുന്നു. കളിക്കൂട്ടുകാരിയോടൊപ്പം അവന് കളിക്കാൻ പറ്റിയിരുന്നില്ല.നടക്കാൻ സാധിക്കുമായിരുന്നില്ല.വൃദ്ധന്മാരായവർക്ക് അവന്റെ മനസ്സിൽ കുട്ടിയെ കാണാനാകുമായിരുന്നില്ല.
ഇതിനിടയിൽ യദാർത്ഥ അച്ഛനെ ബെഞ്ചമിൻ കാണുന്നു , അയാൾ ബെഞ്ചമിനുമായി സൗഹൃദത്തിലാകുന്നു.അയാൾക്ക് മകനെ മനസ്സിലാകുന്നുണ്ടെങ്കിലും സൗഹൃദമായി അത് തുടരാൻ അയാൾ ശ്രദ്ധിച്ചു. പതിനേഴാം വയസ്സിൽ ബെഞ്ചമിൻ ജോലി അന്വേഷിച്ച് കപ്പലിൽ പണിക്ക് പോകുന്നു. അപ്പോഴേക്കും ആൾ കുറെയൊക്കെ ചെറുപ്പമായിക്കഴിഞ്ഞു.ഒരു 50-60 വയസ്സുകാരനായ 17 കാരൻ.
കപ്പലിൽ വർഷങ്ങളോളം ജോലി തുടരുന്ന ബെഞ്ചമിൻ , ഒട്ടനവധി രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി കപ്പൽ ആക്രമിക്കപ്പെട്ട് ഒടുവിൽ വീട്ടിലെത്തുമ്പോഴേക്കും ബെഞ്ചമിൻ ജീവിതത്തിന്റെ ഏകദേശം നടുവിൽ എത്തിയിരുന്നു. മുന്നോട്ടാണെങ്കിലും പിന്നോട്ടാണെങ്കിലും ഒരേ പ്രായമായിരിക്കുന്ന സമയത്ത്.
തിരിച്ചെത്തുന്ന ബെഞ്ചമിന്റെ ലൈഫിൽ പല കാര്യങ്ങളും സംഭവിക്കുന്നു. കളിക്കൂട്ടുകാരിയായ കാമുകി നാട്ടിലെ അറിയപ്പെടുന്ന നർത്തകി ആയിക്കഴിഞ്ഞു. ബെഞ്ചമിന്റെ വളർത്തമ്മ മരിച്ചുപോകുന്നു. അപ്പോഴേക്കും ആത്മാർത്ഥ സുഹൃത്തായി മാറിക്കഴിഞ്ഞ യദാർത്ഥ അച്ഛൻ തന്റെ മകനാണെന്ന സത്യം അവനെ അറിയിക്കുന്നു.

തന്റെ കാമുകിയെ വിവാഹം കഴിച്ച്, കുട്ടിയുമായി കഴിയുന്ന ബെഞ്ചമിൻ, താൻ 20 കാരന്റെ ശരീരത്തിലെത്തുമ്പോഴേക്കും  സ്വാഭാവികമായും നാടുവിട്ട് പോകുന്നു. കാമുകി വേറെ വിവാഹം കഴിക്കുന്നു. ബെഞ്ചമിനെ ഒരു കുട്ടിയായി, ഒരു ടീനേജറായി വൃദ്ധയായ കാമുകി കണ്ടെത്തുന്നു . അവനു കഴിഞ്ഞതൊന്നും തന്നെ ഓർമ്മയില്ല . ഒടുവിൽ ഒരു ശിശു ആയി കുട്ടി മരിക്കുന്നത് വരെ വൃദ്ധയായ കാമുകി അവനെ നോക്കുന്നു .

ഡയറി മടക്കിവെച്ച് ബെഞ്ചമിന്റെ മകൾ, തന്റെ അമ്മയെ നോക്കുന്നു.
കഴിഞ്ഞു.

ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന പടം ആണ് ഈ സിനിമ കണ്ടപ്പോ എനിക്ക് ഓർമ്മാവന്നത്. അതിൽ പിന്നെ കഥയ്ക്കായി എന്തെങ്കിലുമൊക്കെ കാണിക്കുന്നുണ്ടായിരുന്നു.

ഒരു ശരാശരി പടം. Nothing more.

Movie Review 4: Identity - ഐഡന്റിറ്റി

Identity.

ഒരു  Different Idea എന്ന് പറയാൻ പറ്റില്ലെങ്കിലും മികച്ച രീതിയിൽ ഉണ്ടാക്കിയ ക്ളൈമാക്‌സ് Twist കൊണ്ട് നല്ലത് പറയിപ്പിച്ച സിനിമ.
ക്ളൈമാക്‌സ് ഒരു പരിധി വരെ ഊഹിക്കാൻ പറ്റിയേക്കും, ആ ഊഹിച്ചതിൽ വീണ്ടും ഒരു Twist കൊണ്ടുവന്നതാണ് സിനിമയുടെ വിജയം.

ഇടിയോട് കൂടി തകർത്തു പെയ്യുന്ന മഴയുള്ള ഒരു രാത്രിയിൽ, തികച്ചും വത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും കുറെ പേർ, ഒറ്റപ്പെട്ട ഒരു ഹോട്ടലിൽ നിന്ന്  റൂമെടുക്കാൻ വരുന്നു. വരുന്നവരെല്ലാം പല പല സമയങ്ങളിൽ ഹോട്ടലിൽ എത്തിപ്പെട്ടവർ. ലോങ്ങ് ലീവ് എടുത്ത പോലീസുദ്യോഗസ്ഥൻ, ആ ഉദ്യോഗസ്ഥൻ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു ഒരു പ്രതി, സിനിമ നടിയേയും  കൊണ്ട് ലൊക്കേഷനിൽ നിന്ന് പോകുന്ന ടാക്സി ഡ്രൈവർ, നടി, ഈ നടിയുടെ വണ്ടി തട്ടി പരിക്കേൽക്കുന്ന  മദ്ധ്യവയസ്കയായ ഒരു സ്ത്രീ, അവരുടെ മകനും Step father ഉം,  ഒരു Prostitute ഉം(ഇവരുടെ കാറിൽ നിന്ന് തെറിച്ചുവീഴുന്ന High Heel ചെരുപ്പിൽ കയറി മധ്യവയസ്കരുടെ വണ്ടി പഞ്ചറാവുന്നു. ടയർ മാറ്റാൻ വെളിയിലിറങ്ങുന്ന സമയത്ത് നടിയേയും കൊണ്ട് വരുന്ന ഡ്രൈവറുടെ കാർ തട്ടി അവർക്ക് പരിക്കേൽക്കുന്നു), ഹോട്ടലിന്റെ മാനേജർ അങ്ങനെ പലപല ആളുകൾ .  അവര്   പല പല കാരണങ്ങൾ കൊണ്ട് പോകാൻ ധൃതി ഉള്ളവരും എന്നാൽ മഴയും വെള്ളക്കെട്ടും കാരണം  യാത്ര തുടരാൻ കഴിയാത്തവരും ആണ്.
ഒറ്റപ്പെട്ട ആ സ്ഥലത്തെ ഹോട്ടലിൽ റൂമെടുക്കാൻ നിര്ബന്ധിതർ ആയവർ.
പെട്ടെന്നാണ് അത് സംഭവിക്കുന്നത്. വന്നവർ ഓരോരുത്തരായി മരിച്ച് വീഴാനാരംഭിക്കുന്നു.
പ്രേതബാധ?/ കൂട്ടത്തിൽ തന്നെ ഉള്ള ആരെങ്കിലും ചെയ്തു കൂട്ടുന്നത്?


അതിഗംഭീരം, വേറെ ലെവൽ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും, അവസാനം വരെ വളരെ interesting ആയി പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
ഹൊറർ മൂഡിൽ മുന്നോട്ട് പോകുന്ന ത്രില്ലർ സസ്പെൻസ് പടം.
സസ്പെൻസ് എന്നത് എത്രത്തോളം യോജിക്കും എന്നറിയില്ല.

Movie Review 3: Predestination - പ്രീഡെസ്റ്റിനേഷൻ

ഹോളിവുഡിൽ മാത്രം കാ ണാൻ പറ്റുന്ന അടുത്ത ഐറ്റം.

 Predestination.

 "ഒരു പാമ്പ് അതിന്റെ തന്നെ വാൽ തിന്നുന്ന പോലെ"

എളുപ്പത്തിൽ മനസ്സിൽ ചിത്രീകരിക്കാൻ കഴിയുന്ന ,മനസ്സിൽ നിന്ന് മായാത്ത ഒരു ഉപമ,അല്ലെ.

Predestination-  ഒരുപാട് ചിത്രങ്ങൾക്ക് പ്രമേയമായ Time-Travel ആണ് ഇവിടെയും വിഷയം. പക്ഷെ, കുറെ കൂടി കെട്ടുറപ്പുള്ള രീതിയിലാണ് അതിനെ കൈകാര്യം ചെയ്തിരിക്കുന്നത്.
 ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നായകൻ തന്റെ കഥ പറയുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഒരു ബാറിലെ വെയ്റ്ററുമായി തന്റെ അസാധാരണ ജീവിതകഥ പങ്കുവെക്കുകയാണ് ജോൺ എന്ന ചെറുപ്പക്കാരൻ. "ഞാനൊരു കൊച്ചുപെൺകുട്ടിയായിരുന്നപ്പോൾ.."; ജോണിന്റെ ജീവചരിത്രം തുടക്കം മുതൽ തന്നെ ബാർ ജീവനക്കാരനെയും പ്രേക്ഷകരെയും ഞെട്ടിക്കുകയാണ്. ഒരു അനാഥാലയത്തിൽ വളർന്ന ജെയ്ൻ മറ്റു കുട്ടികളെപ്പോലെയല്ലായിരുന്നു. കായികക്ഷമതയിലും അടിപിടിയിലും ആണുങ്ങളെപ്പോലെ മികവ് പുലർത്തിയിരുന്ന അവൾക്ക് ആണുങ്ങളോട് ആകർഷണം തോന്നിയിരുന്നില്ല ഒരുപാടുകാലം. പക്ഷേ, ഒരിക്കൽ സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവിചാരിതമായി അവൾ കണ്ടുമുട്ടുന്നു. അവർ പ്രണയബദ്ധരാകുന്നു. പക്ഷേ, അവളോട്‌ ഒരുവാക്കുപോലും മിണ്ടാതെ അയാൾ അപ്രത്യക്ഷമാകുന്നു. തന്നെ വഞ്ചിച്ച അയാളോട് പകരം വീട്ടണമെന്ന ആഗ്രഹം ജോൺ ബാർ വെയ്റ്ററോട് പങ്കുവെക്കുന്നു. രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റായി പ്രവർത്തിച്ചിരുന്ന ബാർ വെയ്റ്റർ, തന്റെ പക്കലുണ്ടായിരുന്ന ടൈം ട്രാവലിംഗ് ഡിവൈസ് ഉപയോഗിച്ച് ജോണിനെ ഭൂതകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി ജെയ്‌നിനെ ചതിച്ചവനോട് പ്രതികാരം ചോദിക്കാൻ അവസരമൊരുക്കാമെന്ന് വാക്കുകൊടുക്കുന്നു..


 നിങ്ങൾക്ക് ഒരു ടൈം ട്രാവൽ മെഷീൻ കിട്ടി എന്ന് വയ്ക്കുക. അത് ഉപയോഗിച്ച് നിങ്ങൾ , ഇപ്പോഴുള്ളത്തിനു മുൻപുള്ള ഒരു സമയത്തേക്ക് യാത്ര ചെയ്‌തെന്നും വയ്ക്കുക. നിങ്ങൾക്ക് ഒരു മോശം കാര്യം സംഭവിച്ച സമയത്തേക്കാകട്ടെ യാത്ര. നിങ്ങൾക്ക് മോശം കാര്യം സംഭവിക്കുന്ന സമയത്ത്, അത് സംഭവിക്കും എന്ന് മനസ്സിലാക്കി നിങ്ങൾ അവിടെ എത്തുന്നു. അപ്പോൾ, അവിടെ സംഭവിക്കുന്ന കാര്യം നിങ്ങൾക്ക് തടയാനോ നിയന്ത്രിക്കാനോ സാധിക്കില്ല. കാരണം ആ സമയത്ത് അങ്ങനെ തന്നെ അവിടെ സംഭവിച്ചിരിക്കണം.
 അല്ലെങ്കിൽ അതിനെ ' ആ സമയം ' എന്ന് പറയാൻ പറ്റില്ല.

അതായത്, ഇപ്പോഴത്തെതിനു മുൻപുള്ള സമയത്ത് എത്തി, കാലം കടന്ന് പോയി, ആ സമയം കഴിഞ്ഞ് നിങ്ങൾ വീണ്ടും 'പഴയ കാലത്തേക്ക് പോകാൻ തീരുമാനിച്ച സമയത്തേക്ക് എത്തിക്കഴിഞ്ഞാൽ അപ്പോൾ നിങ്ങൾ വീണ്ടും  Time Travel നടത്തും.
ഒരിക്കലും അവസാനിക്കാത്ത പ്രവൃത്തി..
ഒരു പാമ്പ് അതിന്റെ തന്നെ വാൽ തിന്നുന്ന പോലെ.

Movie Review 2: Horton Hears a 'Who' - ഹോർട്ടൻ ഹിയേഴ്സ് എ ഹൂ

Horton Hears a Who
ിയലിസ്റ്റിക് സ്റ്റോറിയേക്കാൾ രസം അനിമേഷൻ ആണ്.
വളരെ Peaceful ആയ അന്തരീക്ഷം. അക്രമമില്ല, രാഷ്ട്രീയമില്ല, മതം, ജാതി,Sexual issues, violence, tensions, stress...
വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. നല്ല കഥയും മികച്ച അനിമേഷനും ആണെങ്കിൽ ഒരു നല്ല അനിമേഷൻ ഫിലിമിന്റെ അത്ര മികച്ച ഒരു ഫീൽ തരാൻ റിയലിസ്റ്റിക് സ്റ്റോറി/സൂപ്പർ ഹീറോ മൂവികൾക്ക് പറ്റും എന്ന് തോന്നുന്നില്ല.
എത്ര  Peaceful ആയ ഒരു ലോകമാണ് അവസാനം കണ്ട Horton Hears a Who ൽ തന്നെ കാണിക്കുന്നത്.
ചെറുപ്പകാലത്ത് എനിക്കും തോന്നിയിട്ടുള്ള ഒരു സാങ്കൽപ്പിക ലോകം, അതിലെ നായകൻ ആനയിക്കും കാണാൻ കഴിയുന്നു.  കാണുന്ന കുട്ടിയുടെ മനസ്സിനെ പൂർണമായും തൃപ്തിപ്പെടുത്തി തന്നെ സിനിമ അവസാനിക്കുന്നു.  Depth ൽ ചിന്തിച്ചാൽ സിനിമയ്ക്ക് വേറെ തലത്തിലുള്ള ഒരു അർഥവും കാണാം.
മനുഷ്യർ എത്ര നിസ്സാരരാണെന്ന ചിത്രം ഓർമ്മിപ്പിക്കുന്ന രീതിയിൽ.

Movie Review 1: Incendies - ഇന്സെന്റീസ്

ഒരൊറ്റ twist ൽ പടത്തിന്റെ ലെവൽ അങ്ങട് മാറും.
ഒരിക്കൽ കണ്ടാൽ, ആ  സിനിമേടെ പേര് പിന്നെ മറക്കാൻ സാധ്യത ഇല്ല.

 സിനിമ ചെറിയ ലാഗ് ഒക്കെ തോന്നിച്ചു. ക്ളൈമാക്സിൽ എല്ലാ പരാതീം തീർന്ന്.
ഈ മോഡൽ, മലയാളത്തിൽ വരില്ല.
പാലസ്തീൻ ആഭ്യന്തരയുദ്ധകാലത്തെ കഷ്ടതകൾ ആണ് സിനിമയുടെ അന്തരീക്ഷം.
പ്രണയിച്ച് ഒളിച്ചോടാൻ തീരുമാനിക്കുന്ന 2 പേര്. തീവ്രവാദികളുടെ മുന്നിൽ പെടുന്നതോടെ ചെറുക്കനെ അവന്മാർ തട്ടുന്നു.  .നവാൽ മർവാൻ എന്ന സ്ത്രീയുടെ മാത്രം കഥയിലൂടെ ആണ് ഇൻസെന്റീസ് എന്ന ചിത്രം സഞ്ചരിക്കുന്നത്.
ഏതോ ദേശത്ത് നിന്ന് കാനഡയിലേക്ക് കുടിയേറിയ അഭയാർത്ഥിയായിരുന്നു നവാൽ മർവാൻ.നവാലിന്റെ മരണശേഷം അവരുടെ മക്കളായ ജീൻ മർവാനും സൈമണിനും കനേഡിയൻ നോട്ടറി ഉദ്യോഗസ്ഥനായ ലേബൽ വിൽപത്രം വായിച്ചു കൊടുക്കുന്നു.എന്നാൽ അവർക്കുള്ള സ്വത്ത് വിവരങ്ങൾ മാത്രമായിരുന്നില്ല അതിൽ, അറിയപ്പെടാത്ത നവാലിന്റെ ജീവിതം കൂടിയായിരുന്നു.ആ വിൽപത്രത്തിൽ രണ്ട് കത്തുകൾ ഉണ്ടായിരുന്നു, ആദ്യം ഈ കത്തുകൾ ആണ് തന്റെ മക്കൾക്കായി അവർ നീക്കിവെച്ചത്.അതിൽ ഒരു കത്ത്, അവരുടെ പിതാവിനെ കണ്ടെത്തി അയാൾക്ക് കൊടുക്കാൻ ആയിരുന്നു.മറ്റൊന്ന് അവർക്ക് ഒരിക്കലും അറിയാത്ത തങ്ങളുടെ സഹോദരനെ കണ്ടെത്തി അയാളെ ഏൽപ്പിക്കാനും ആയിരുന്നു.സൈമൺ ഇത് അമ്മയുടെ വെറും ഭ്രാന്ത് ആണെന്നും പറഞ്ഞ് അവഗണിക്കാൻ ശ്രെമിക്കുന്നു.എന്നാൽ സഹോദരി ജീൻ മർവാനും നോട്ടറി ആയ ലേബലും നവാലിന്റെ ആഗ്രഹങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്നു.തുടർന്ന് അതിനായുള്ള ജീന്റെ ശ്രെമം ആരംഭിക്കുന്നു.നവാൽ ജനിച്ച് വളർന്ന ദേശത്തേക്ക് ജീൻ യാത്ര പുറപ്പെടുന്നു. ഒടുവിൽ തങ്ങളുടെ ആ സഹോദരൻ ആരെന്നറിയുന്നതോടെ ചിത്രം അവസാനിക്കുന്നു. കാണുന്നവന്റെ ഉള്ളിൽ നിക്കും അത്.
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏